അകമലയിൽ വന്യമൃഗശല്യം പ്രതിരോധിക്കാൻ അടിയന്തരനടപടി സ്വീകരിക്കും: വി.എസ്. പ്രിൻസ്
Monday, October 21, 2024 2:38 AM IST
വടക്കാഞ്ചേരി: ജില്ലയിലെ വിവിധ ജനവാസ കേന്ദ്രങ്ങളിൽ നേരിടുന്ന വന്യമൃഗശല്യം പരിഹരിക്കാൻ രാഷ്ട്രീയ കൃഷി വികാസ് യോജന (ആർ കെ വി വൈ) പദ്ധതി പ്രകാരം 1.76 കോടി രൂപ ചെലവഴിച്ച് വൈദ്യുത വേലിനിർമിക്കുന്നപ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ നടന്നു കൊണ്ടിരിക്കുകയാണെന്നും അകമല പ്രദേശത്തെ വൈദ്യുതവേലി നിർമാണവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പദ്ധതി അടിയന്തരമായി നടപ്പിലാക്കുമെന്നും അതുവഴി പ്രശ്നത്തിന് പരിഹാരമാവുമെന്നും  ആർകെവിവൈ ജില്ലാ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ വി.എസ്. പ്രിൻസ് അകമല നിവാസികൾക്ക് ഉറപ്പു നല്കി.

അകമല പ്രദേശത്ത് കാട്ടാനയിറങ്ങി കൃഷിനാശം സംഭവിച്ച വീടുകൾ സന്ദർശിച്ചശേഷം നാട്ടുകാരോടു സംസാരിക്കവേയാണ് വി.എസ്. പ്രിൻസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കൃഷിനാശത്തിന് നഷ്ടപരിഹാരം നല്കുന്ന കാര്യം സർക്കാരിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും  അദ്ദേഹം പറഞ്ഞു.


ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനൊപ്പം സിപിഐ നേതാക്കളായ എം.ആർ. സോമനാരായണൻ, ഇ.എം. സതീശൻ, എം.യു. കബീർ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ ഷീലാമോഹൻ, എം.എ. വേലായുധൻ, കെ.പി. തോമസ്, കെ.എ. അബ്ദുൾ സലിം, പി. സതീഷ്കുമാർ, എ.എ. ചന്ദ്രൻ, എ.എ. റിയാസ്, കെ.കെ. സുരേന്ദ്രൻ,  സി.വി. പൗലോസ്, സി. രഘു തുടങ്ങിയവരും അകമല പ്രദേശത്തെ വിവധ സ്ഥലങ്ങൾ സന്ദർശിച്ചു.