മുൻസിഫ് മജിസ്ട്രേറ്റ് കോടതിക്ക് ഭൂമി അനുവദിച്ചു
Sunday, October 20, 2024 3:07 AM IST
വടക്കാഞ്ചേരി: 162-ാം വാർഷികനിറവിലുള്ള മുൻസിഫ് മജിസ്ട്രേറ്റ് കോടതികൾക്ക് ഭൂമി അനുവദിച്ച് ഉത്തരവ്. വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്കൂളിന് സമീപം ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽനിന്ന് 63.6 സെന്‍റ് ഭൂമിയാണ് കോടതി സമുച്ചയ നിർമാണത്തിന് അനുവദിച്ചത്. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യുവകുപ്പിൽ നിലനിറുത്തി, കൈവശാവകാശം വ്യവസ്ഥകളോടെ നീതിന്യായവകുപ്പിന് കൈമാറുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. ആകെയുള്ള 118.6 സെന്‍റ്് ഭൂമിയിൽ നിന്നാണ് 63.6 സെന്‍റ്് സ്ഥലം നൽകുന്നത്. 


1862 ഒക്ടോബർ 17നാണ് മുൻസിഫ് കോടതി നിലവിൽവന്നത്. പുരാതന കെട്ടിടം നവീകരിക്കാനും അത്യന്താധുനിക കോടതിസമുച്ചയം നിർമിക്കാനും 2023ലെ സംസ്ഥാന സർക്കാർബജറ്റിൽ 10 കോടി രൂപ അനുവദിച്ചിരുന്നു. കൊച്ചി ലെജിസ്ലേറ്റിവ് അസംബ്ലിയിൽ അഞ്ചുതവണ എംഎൽസിയായിരുന്ന പി. കുമാരനെഴുത്തച്ഛൻ, മകളുടെ ഭർത്താവ് വി.ആർ. കൃഷ്ണനെഴുത്തച്ഛൻ എന്നിവർ ഈകോടതിയിൽ പ്രാക്ടീസ് ചെയ്ത പ്രമുഖരാണ്. തോന്നൂർക്കര കോന്നനാത്ത‌വീട്ടിൽ കെ. ഭാമദേവിയായിരുന്നു ആദ്യത്തെ വനിതാവക്കിൽ.