കാട്ടാന തകർത്തതു ലക്ഷങ്ങളുടെ കൃഷി
Monday, October 21, 2024 2:38 AM IST
മരോട്ടിച്ചാൽ: 15 വർഷംമുന്പ് നിർമിച്ച വൈദ്യുതവേലി തകർന്നതിനു പിന്നാലെ കാട്ടാനക്കൂട്ടം രണ്ടാഴ്ചയ്ക്കിടെ കർഷകർക്കുണ്ടാക്കിയതു ലക്ഷങ്ങളുടെ നഷ്ടം. മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനു കീഴിൽ 12 കിലോമീറ്ററിലാണു വൈദ്യുതവേലി സ്ഥാപിച്ചത്. എട്ടു സൗരോർജ ബാറ്ററി യൂണിറ്റുകൾവഴിയാണ് വൈദ്യുതി എത്തിച്ചിരുന്നത്. സോളാർ പാനലും ബാറ്ററിയും ബന്ധിപ്പിക്കുന്ന എനർജൈസറിൽ ഒരെണ്ണം തകരാറിലായതോടെയാണ് ആനകളെത്തിയത്.

വൈദ്യുതിയില്ലാത്ത വേലി മറിച്ചിട്ട് ആനകൾ എത്തിയതോടെ മിക്കയിടങ്ങളിലെയും വേലികൾ തകർന്നു. ഒരുവർഷംമുന്പ് വനംവകുപ്പ് 4.80 ലക്ഷം രൂപ ചെലവു പ്രതീക്ഷിച്ച് അപേക്ഷ സമർപ്പിച്ചു. രണ്ടുമാസംമുന്പ് ഭരണാനുമതി ലഭിച്ചെങ്കിലും ടെൻഡർ ആരും ഏറ്റെടുക്കുന്നില്ലെന്നാണ് അധികൃതർ പറഞ്ഞത്. രണ്ടുവട്ടം ടെൻഡർ മാറ്റിവച്ചു.

സർക്കാർനടപടികളിൽ തട്ടി വേലി പുനഃസ്ഥാപിക്കൽ വൈകിയതോടെ ഒരുവർഷത്തിനിടെ ആനകൾ പതിനായിരക്കണക്കിനു വാഴകളാണു പിഴുതെറിഞ്ഞത്. ആർക്കും നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. വേലി നിർമിച്ചശേഷം നീണ്ട കാലയളവിൽ പ്രവർത്തിക്കാതിരിക്കുന്നതും ആദ്യമാണെന്നു കർഷകർ പറഞ്ഞു. നിരവധി കർഷകർ കൃഷി ഉപേക്ഷിച്ചു. ശേഷിച്ച ചിലരുടെ കൃഷിയാണ് രണ്ടാഴ്ചയ്ക്കിടെ കാട്ടാനകൾ നശിപ്പിച്ചത്. രണ്ടാഴ്ചയ്ക്കിടെ ചീരക്കുണ്ടിൽ ഏഴുതവണ കാട്ടാനകളെത്തി.


എട്ട് ആനകളാണു മേഖലയിൽ പതിവായി എത്തുന്നത്. മൂന്നു കർഷകരുടെ മൂവായിരം വാഴകൾ ഇവ നശിപ്പിച്ചു. കള്ളിപ്പറന്പിൽ ലോനപ്പന്‍റെ 1500 വാഴകളും തണ്ടാശേരി അശോകന്‍റെ 150 വാഴകളും വക്കനടയിൽ പോൾസന്‍റെ 200 വാഴകളും ആനകൾ നശിപ്പിച്ചു. ഫോറസ്റ്റ് ഉന്നതർ സ്ഥലത്തെത്തി പരിശോധനകൾ നടത്തിയെങ്കിലും ഇതുവരെ നടപടികളായിട്ടില്ലെന്നും കർഷകർ പറഞ്ഞു.