ചണ്ടിയും കുളവാഴയും നിറഞ്ഞു, തോടുകളിലെ നീരൊഴുക്ക് നിലച്ചു
Saturday, October 19, 2024 6:40 AM IST
പടിയൂര്‍: നെല്‍പാടങ്ങളാലും കനാലുകളാലും പ്രകൃതിരമണീയമാണ് പടിയൂര്‌ ഗ്രാമപ്പഞ്ചായത്ത്. ചെറുതും വലുതുമായ തോടുകള്‍ ഗ്രാമീണഭംഗിക്കു മാറ്റുകൂട്ടുന്നവയാണ്. ഒരുകാലത്ത് തെളിനീരോടെ ജലസമൃദ്ധിയായി ഒഴുകിയിരുന്ന തോടുകളില്‍ ഇന്നു കുളവാഴയും ചണ്ടിയും നിറഞ്ഞ് നീരൊഴുക്കു നിലച്ചനിലയിലാണ്.

പടിയൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാംവാര്‍ഡിലെ ഫാം തോട്, നാലാം വാര്‍ഡിലെ തേമാലിത്തറ തോട്, 13-ാം വാര്‍ഡിലെ പോട്ടോത്ത് പാലത്തിനു താഴെ ഷണ്‍മുഖം കനാലിലേക്കു പോകുന്ന കോച്ചാംതോട് എന്നിവിടങ്ങളിലാണു നീരൊഴുക്കു തടസപ്പെട്ടിരിക്കുന്നത്. പല കൃഷിയിടങ്ങളിലേക്കും ഇതുമൂലം നീരൊഴുക്കു തടസപ്പെട്ടിരിക്കുകയാണ്. കിഴക്കന്‍ മേഖലകളില്‍നിന്ന് കെഎല്‍ഡിസി കനാല്‍വഴി വരുന്ന വെള്ളം കൂത്തുമാക്കല്‍ ഷട്ടര്‍ വഴി മുഴുവനായി കനോലി കനാലിലേക്ക് ഒഴുകിപ്പോകാത്തതും തിരിച്ചടിയായിട്ടുണ്ട്. ഈ തോടുകളിൽനിന്നുള്ള വെള്ളം സാധാരണ കനാലിലേക്കാണു പോകേണ്ടത്. പല തോടുകളിലും ചെളിയും മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവമാലിന്യങ്ങളും ഒരുപോലെ തോടുകളില്‍ വലിച്ചെറിയുന്നതും ഭീഷണിയായിട്ടുണ്ട്.


ചണ്ടി നീക്കിയാല്‍ മാത്രമെ വെള്ളം ശരിയായ ദിശയില്‍ ഒഴുകൂ. പടിയൂര്‍ പഞ്ചായത്തിന്‍റെയും പൂമംഗലം പഞ്ചായത്തിന്‍റെയും അതിരിലൂടെ പോകുന്ന തേമാലിത്തറ തോട്ടില്‍ ഒഴുക്കുനിലച്ച അവസ്ഥയിലാണ്. ഒഴുക്കു നിലച്ചതോടെ ജീവന്‍ നഷ്ടപ്പെട്ട അവസ്ഥയിലാണു പല തോടുകളും. ഫലമോ, വെള്ളം ഒഴുകിപ്പോകാതെ മലിനീകരണത്തിനു കാരണമാകും.

ഇത് തോടിനു സമീപത്തെ കിണറുകളിലേക്കും വ്യാപിക്കും. ചണ്ടിയും കുഴവാഴയും നീക്കി വെള്ളത്തിന്‍റെ ഒഴുക്കു സുഗമമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.