കാടും പടലും നീങ്ങി, മറ്റത്തൂര്‍ കനാലിന്‍റെ മുഖം തെളിയുന്നു
Saturday, October 19, 2024 6:40 AM IST
മറ്റത്തൂര്‍: തൊഴിലുറപ്പുതൊഴിലാളികളിറങ്ങി പാഴ്‌ചെടികളും പുല്ലും നീക്കിയതോടെ കാടുമൂടിക്കിടന്ന മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലിന്‍റെ മുഖം തെളിയുന്നു. ചാലക്കുടി ഇറിഗേഷന്‍ പദ്ധതിയുടെ വലതുകര കനാലിന്‍റെ ശാഖയായ മറ്റത്തൂര്‍ കനാലില്‍ ശരിയായ വിധത്തിലുള്ള അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ ഏറെക്കാലമായി ശോച്യാവസ്ഥയിലായിരുന്നു.

നീരൊഴുക്കിനു തടസമായവിധത്തില്‍ കനാലിലും ഗതാഗതത്തിനു തടസമായവിധത്തില്‍ കനാല്‍ബണ്ടുകളിലും വളര്‍ന്നുനിന്ന കുറ്റിച്ചെടികള്‍ തൊഴിലാളികള്‍ വെട്ടിനീക്കി. ഇഴജന്തുക്കളും മാലിന്യവുംനിറഞ്ഞ് അങ്ങേയറ്റം ശോച്യസ്ഥിതിയിലായിരുന്ന കനാലിന്‍റെ മുഖം തെളിഞ്ഞതോടെ ബണ്ട് റോഡുകളിലൂടെയുള്ള യാത്രയും സുഗമമായിട്ടുണ്ട്. മഴയെത്തുടര്‍ന്ന് കനാലില്‍ പല ഭാഗങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ അടിത്തട്ടില്‍നിന്ന് ചളി കോരി മാറ്റുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.


മറ്റത്തൂര്‍ പഞ്ചായത്തിലൂടെ 18 കിലോമീറ്റര്‍ നീളത്തില്‍ ഒഴുകുന്ന കനാല്‍ തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി 7500 തൊഴില്‍ ദിനങ്ങളിലിലൂടെയാണ് നവീകരിക്കുന്നത്.