ദേവാലയങ്ങളിൽ തിരുനാൾ
Monday, October 21, 2024 2:38 AM IST
കൊട്ടേക്കാട് ഫാത്തിമനാഥയുടെ
തിരുനാളിനു സമാപനം
കൊട്ടേക്കാട്: പ്രസിദ്ധ മരിയൻ തീർഥാടനകേന്ദ്രമായ കൊട്ടേക്കാട് സെന്‍റ് മേരീസ് അസംപ്ഷൻ ഫൊറോന ദേവാലയത്തിലെ പരിശുദ്ധ ഫാത്തിമനാഥയുടെ തിരുനാൾ സമാപിച്ചു. രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്കും ആഘോഷമായ തിരുനാൾപാട്ടുകുർബാനയ്ക്കും ഫാ. മാർട്ടിൻ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. മാത്യു കുറ്റിക്കോട്ടയിൽ സന്ദേശം നൽകി. വൈകീട്ടു നാലിനു വിശുദ്ധ കുർബാന നടന്നു.
ഉച്ചകഴിഞ്ഞു മൂന്നിനു കിഴക്കു-പടിഞ്ഞാറുഭാഗക്കാരുടെ കിരീടം എഴുന്നള്ളിപ്പുകൾ ആരംഭിച്ചു. കിഴക്കുഭാഗക്കാരുടെ കിരീടം എഴുന്നള്ളിപ്പ് പോട്ടോർ ഉണ്ണിമിശിഹാ ദേവാലയത്തിൽനിന്നും പടിഞ്ഞാറുഭാഗക്കാരുടെ കിരീടം എഴുന്നള്ളിപ്പ് പടിഞ്ഞാറെ അങ്ങാടി പഞ്ചായത്ത് കിണറിനു സമീപത്തുനിന്നും ആരംഭിച്ചു. ഗജവീരൻമാരുടെയും വാദ്യമേളങ്ങളുടെ അകന്പടിയോടെ ഫാത്തിമ ഗ്രൗണ്ടിൽ 5.30ന് കിരീടം എഴുന്നള്ളിപ്പുകൾ എത്തിച്ചേർന്നു. തുടർന്ന് പ്രസിദ്ധമായ കുടമാറ്റ മത്സരവും നടന്നു.
തൃശൂർ അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് വല്ലൂരാൻ തിരുനാൾസന്ദേശം നൽകി. പരിശുദ്ധ കുർബാനയുടെ ആശീർവാദം, ഫാത്തിമനാഥയുടെ തിരുസ്വരൂപം പല്ലക്കിൽ വഹിച്ചുകൊണ്ടുള്ള തിരുനാൾ തിരിപ്രദക്ഷിണം എന്നിവയും നടന്നു.
ഇന്നു രാവിലെ 6.30ന് വിശുദ്ധ കുർബാന, പ്രദക്ഷിണം, ലദീഞ്ഞ്, നൊവേന. 27നാണ് എട്ടാമിടം.
ഫൊറോന വികാരി ഫാ. ജോജു ആളൂർ, അസിസ്റ്റന്‍റ് വികാരി ഫാ. ക്രിസ്റ്റോണ്‍ തേയ്ക്കാനത്ത്, ട്രസ്റ്റിമാരായ കെ.പി. ജോയ്, ബാസ്റ്റിൻ ചാലിശേരി, പോളി തറയിൽ, സൈ മണ്‍ ചാലയ്ക്കൽ, ജനറൽ കണ്‍വീനർ ജോണ്‍സണ്‍ മുരിയാടൻ, ജിയോ കോളെങ്ങാടൻ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ആഘോഷങ്ങൾക്കു നേതൃത്വം നൽകി.
അടുപ്പുട്ടി പെരുന്നാളിനു
കൊടിയേറി

കുന്നംകുളം: പ്രസിദ്ധമായ കുന്നംകുളം അടുപ്പുട്ടി സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പ്രധാന പെരുന്നാളിനു കൊടിയേറി. വിശുദ്ധ കുർബാനയ്ക്കുശേഷം ഡോ. ജോൺസ് എബ്രഹാം കോനാട്ട് റീസ് കോർ എപ്പിസ്കോപ്പ കൊടിയേറ്റം നിർവഹിച്ചു.

വികാരി ഫാ. ഗീവർഗീസ് വർഗീസ്, കൈക്കാരൻ പി.കെ. പ്രജോദ്, സെക്രട്ടറി ബാബു ഇട്ടൂപ്പ്, ഭരണസമിതി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

27, 28 ദിവസങ്ങളിലായി ആഘോഷിക്കുന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് ഗീവർഗീസ് മാർ പക്കോപിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. 27 ന് വൈകീട്ട് ഏഴിനു സന്ധ്യാനമസ്കാരം, പ്രദക്ഷിണം, ശ്ലൈഹീക വാഴ്‌വ്. തിങ്കളാഴ്ച രാവിലെ 7.30 ന് പ്രഭാതനമസ്കാരം, തുടർന്ന് വിശുദ്ധ മൂന്നിന്മേൽ കുർബാന, പ്രദക്ഷിണം, ആശീർവാദം.

28ന് ഉച്ചതിരിഞ്ഞ് 4.30 മുതൽ ആറുവരെ ആവേശകരമായ കൂട്ടിയെഴുന്നള്ളിപ്പ്. ഇത്തവണ 43 പ്രാദേശിക ആഘോഷ കമ്മിറ്റികൾ വിവിധ പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

പുത്തൻപീടിക
സെന്‍റ് ആന്‍റണീസ്

പുത്തൻപീടിക: സെന്‍റ് ആന്‍റണീസ് പള്ളിയിൽ പരിശുദ്ധ മംഗള മാതാവിന്‍റെ 20-ാമത് ഊട്ടുതിരുനാളിനു കൊടിയേറി. അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ കൊടിയേറ്റം നിർവഹിച്ചു.

വികാരി റവ ഫാ. ജോസഫ് മുരിങ്ങാത്തേരി, അസി.വികാരി ഫാ. ജോബിഷ് പാണ്ടിയാമാക്കൽ, കൈക്കാരന്മാരായ ആൽഡ്രിൻ ജോസ്, എ.സി. ജോസഫ്, ജോജി മാളിയേക്കൽ, സണ്ണി കുരുതുകുളങ്ങര, ജനറൽ കൺവീനർ ജിയോ കെ. മാത്യു, വിവിധ കമ്മിറ്റി കൺവീനർമാർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. 31 വരെ എല്ലാ ദിവസവും രാവിലെ ദിവ്യബലിക്കുശേഷം അഖണ്ഡ ജപമാലയും വൈകീട്ട് ആറിനു ദിവ്യബലിയും അഖണ്ഡ ജപമാല സമാപനവും നടക്കും. ഒക്ടോബർ 27 നാണ് തിരുനാൾ.

തൃപ്രയാർ സെന്‍റ്് ജൂഡ്

തൃപ്രയാർ: സെന്‍റ് ജൂഡ് ദേവാലയത്തിൽ വിശുദ്ധ യൂദാതദേവൂസിന്‍റെയും വശുദ്ധ സെബസ് ത്യാനോസിന്‍റെയും സംയുക്ത തിരുനാളിനു കൊടിയേറി. പഴുവിൽ ഫൊറോന വികാരി റവ. ഡോ. വിൻസന്‍റ് ചെറുവത്തൂർ കൊടിയേറ്റം നിർവഹിച്ചു.

പ്രോവികാരി ഫാ. പോൾ കള്ളിക്കാടൻ, കൈക്കാരന്മാരായ കെ.എ. ആന്‍റണി, സി.പി. റോബിൻ, കൺവീനർ വിത്സൻ ചാലക്കൽ എന്നിവർ നേതൃത്വം നൽകി. 26, 27 തീയ തികളിലാണു തിരുനാൾ.