കണിമംഗലം വയലിലെ ചെളിയിലിറങ്ങി വിത്തെറിഞ്ഞ് ജില്ലാ കളക്ടർ
Saturday, October 19, 2024 6:40 AM IST
കണിമംഗലം: വയൽപ്പടവിൽ വിത്തെറിഞ്ഞ് കർഷകർക്ക് ആവേശമായി ജില്ലാ കളക്ടർ.
മാടിക്കുത്താൻ മുണ്ടില്ലെങ്കിലും തലയിൽകെട്ടാൻ തോർത്തില്ലെങ്കിലും പാന്‍റ്സ് തെറുത്തുകയറ്റി ഷർട്ടിന്‍റെ കൈ മടക്കിവച്ച് വിത്തുബക്കറ്റ് കൈയിലെടുത്തപ്പോൾ വയലിൽ നിൽക്കുന്നതു കളക്ടറോ കർഷകനോ എന്നു തൊഴിലാളികളും ഉദ്യോഗസ്ഥരും ഒന്നുപോലെ സംശയിച്ചു. കണിമംഗലം വയലിലെ ചെളിയിലിറങ്ങി വിത്തെറിഞ്ഞ് കോൾപ്പാടത്ത് വിതയുത്സവത്തിനു കളക്ടർ തുടക്കം കുറിച്ചു.

നെൽകൃഷി പ്രോത്സാഹിപ്പിക്കാനും വിദ്യാർഥികളെയും പുതുതലമുറയെയും കൃഷിയിലേക്കു ക്ഷണിച്ച് കർഷകരോടുള്ള സർക്കാരിന്‍റെ പ്രതിബദ്ധത ആഘോഷമാക്കാനുമെത്തിയതായിരുന്നു ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. 

കൂർക്കഞ്ചേരി കൃഷിഭവൻ പരിധിയിൽ വരുന്ന കണിമംഗലം കോൾ കർഷകസമിതിയുടെ പാടശേഖരത്തിലെ കോൾപ്പടവിലെ മടന്പടി പടവിൽ പൊൻമണി നെല്ലിന്‍റെ ഞാറ്റടിയുടെ പറിച്ചുനടീൽ ഉദ്ഘാടനവും ഒടുക്കുഴി പടവിലെ ഉമ നെൽവിത്തുവിതയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. 


500 ഏക്കർ നിലത്തിൽ പാടശേഖരസമിതി ഈ വർഷം കൃഷിയിറക്കുന്നു. 350 ഏക്കറിൽ പൊൻമണി നെല്ലും 250 ഏക്കറിൽ ഉമ നെല്ലും കൃഷിയിറക്കിയിട്ടുണ്ട്. ഈ വർഷം 60 ഏക്കർ തരിശുനിലത്തിൽ കൃഷി ഇറക്കുന്നുണ്ടെന്നും തരിശുരഹിത പാടശേഖരമാക്കി മാറ്റാനുള്ള പ്രവർത്തനത്തിലാണെന്നും പാടശേഖരസമിതി ഭാരവാഹികൾ കളക്ടറെ അറിയിച്ചു. 

പാടശേഖരത്തിന്‍റെ പ്രവർത്തനങ്ങൾക്കു പൂർണ പിന്തുണയും ആശംയും അറിയിച്ചുകൊണ്ട് കൊയ്ത്ത് ഉത്സവത്തിന് കാണാം എന്ന അറിയിച്ചുകൊണ്ടാണ് കളക്ടർ കോൾപ്പടവിൽനിന്നു മടങ്ങിയത്. 

കളക്ടറോടൊപ്പം കൂർക്കഞ്ചേരി കൃഷി ഓഫീസർ ബൈജു ബേബി, അസിസ്റ്റന്‍റ് കൃഷി ഓഫീസർ ബിസി, കൃഷി അസിസ്റ്റന്‍റ് ഷൈബി, പുഞ്ച സ്പെഷൽ ഓഫീസർ പ്രാണ്‍സിംഗ്, കണിമംഗലം കോൾ കർഷക സമിതി സബ് കമ്മിറ്റി പ്രസിഡന്‍റ് പുരുഷോത്തമൻ, സെക്രട്ടറി സുരേഷ്, ഖജാൻജി റോയ് പടവ്, കണ്‍വീനർ ഡെയ്സണ്‍, ലിറ്റോൻ, ഷാജി തുടങ്ങിയവരും സന്നിഹിതരായിരുന്നു.