സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍; അപകടങ്ങള്‍ തുടര്‍ക്കഥ
Monday, October 21, 2024 2:38 AM IST
ഇരിങ്ങാലക്കുട: മാപ്രാണം കുരിശുകപ്പേള ജംഗ്ഷനില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍യാത്രികരായ ദമ്പതികള്‍ക്കു പരിക്ക്. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്.

നിയന്ത്രണംവിട്ട ലിമിറ്റഡ് സ്റ്റോപ്പ് ബസ് രണ്ട് സ്‌കൂട്ടറിലും കപ്പേളയിലും ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇരിങ്ങാലക്കുട ഭാഗത്തുനിന്നു വന്നിരുന്ന റാംജി എന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസ് മുന്നില്‍പോയിരുന്ന ദമ്പതികളുടെ സ്‌കൂട്ടറില്‍തട്ടി കപ്പേളയ്ക്കുമുന്നില്‍ നിര്‍ത്തിവച്ചിരുന്ന സ്‌കൂട്ടറിലും, കപ്പേളയിലും ഇടിച്ചുനില്‍ക്കുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍യാത്രികരായ തുരുത്തിപ്പറമ്പ് സ്വദേശി നായത്തോടന്‍ വീട്ടില്‍ വര്‍ഗീസ്(65), ഭാര്യ മേരി(63) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാപ്രാണം ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധചികിത്സക്കായി തൃശൂരിലേക്കുമാറ്റി. മേരിയുടെ രണ്ട് വാരിയെല്ലുകള്‍ ഒടിയുകയും തലയ്ക്കുപരിക്കുപറ്റുകയുംചെയ്തു. അപകടത്തില്‍ കപ്പേളയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. മാപ്രാണത്തെ ബന്ധുവീട്ടില്‍ മരണാവശ്യത്തിന് പോകുകയായിരുന്നു ദമ്പതികള്‍.


ശനിയാഴ്ച രാത്രി മാപ്രാണം സെന്‍ററിനു സമീപം മറ്റൊരു സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്കിലിടിച്ച് അപകടമുണ്ടായിരുന്നു. ഈ അപകടത്തില്‍ ആനന്ദപുരം സ്വദേശി കല്‍മുക്കില്‍ വീട്ടില്‍ നിധീഷി(43)ന് പരിക്കുപറ്റി. നിധീഷിന്‍റെ മുഖത്തും കൈയിലും കാലിലും മുറിവുകളുണ്ട്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ റൂട്ടിലെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ അമിതവേഗം നിയന്ത്രിക്കണമെന്ന ആവശ്യം നിരന്തരമായി ജനങ്ങള്‍ ഉന്നയിച്ചിട്ടും വിഷയം ഏറ്റെടുക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളോ, നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികളോ തയാറാകുന്നില്ലെന്ന രൂക്ഷവിമര്‍ശനവും ഉയരുന്നുണ്ട്. ജനങ്ങളുടെ ജീവന് പുല്ലുവില കല്പിച്ച് ബസുകള്‍ പായുമ്പോഴും നോക്കുകുത്തികളായി മാറുകയാണ് അധികൃതര്‍.