പോൾവാൾട്ടിലെ പോരാട്ടവീര്യം
Tuesday, October 22, 2024 2:54 AM IST
കുന്നംകുളം: വിത്സണ്‍ സാർ ഹാപ്പിയാണ്. തന്‍റെ ശിക്ഷണത്തിൽ ഒരേ വിഭാഗത്തിൽ മത്സരിച്ച നാലുപേർക്കും സമ്മാനങ്ങൾ നേടാനായതാണ് സന്തോഷത്തിനുകാരണം. പോൾവാൾട്ടിൽ രണ്ട് ഒന്നാംസ്ഥാനവും രണ്ടു രണ്ടാംസ്ഥാനവും നേടിയത് ഇദ്ദേഹത്തിന്‍റെ ശിഷ്യരാണ്. ഒരേ വിഭാഗത്തിൽ മത്സരിച്ച ഒരേ സ്കൂളിലെ മൂന്നു പേർക്കും സമ്മാനങ്ങൾ നേടാനായെന്നത് മറ്റൊരു പ്രത്യേകത.

ഒട്ടേറെ ദേശീയ താരങ്ങളുടെ വിജയങ്ങൾക്കു ചുക്കാൻ പിടിച്ച കെ.ഒ. വിത്സണ്‍ കായികപ്രതിഭകൾക്ക് ഒപ്പം പോൾവാൾട്ട് ചെയ്തും പരിശീലനം നൽകിയുമാണ് താരങ്ങളെ വാർത്തെടുക്കുന്നത്. ഒരു വാഹനാപകടം കാലിനുണ്ടാക്കിയ പ്രയാസങ്ങളാൽ സ്വന്തമായുണ്ടായിരുന്ന തൃശൂർ സ്പോർട്സ് അക്കാദമി നിർത്തലാക്കേണ്ടി വന്നെങ്കിലും പരിശീലനം നിർത്താൻ അദ്ദേഹത്തിന്‍റെ മനസ് അനുവദിക്കാത്തതാണ് വിജയങ്ങൾക്കു വഴിയൊരുക്കിയത്.


മത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് സ്വന്തം പോക്കറ്റിൽനിന്നു പണമെടുത്ത് സൗകര്യങ്ങളൊരുക്കിനൽകുന്ന ഇദ്ദേഹം അവരുടെ നേട്ടത്തിന് ഏതറ്റം വരെയും പോകുമെന്നും പറയുന്നു. പോലീസിന്‍റെ ഫിസിക്കൽ ട്രെയിനിംഗിനും വിവിധ വിദ്യാലയങ്ങളിൽ ജാവലിൻ, ഹർഡിൽസ്, ഡിസ്കസ് തുടങ്ങി വിവിധ വിഭാഗങ്ങളിലും പരിശീലനം നൽകുന്ന ഇദ്ദേഹം ഈ രംഗത്ത് മൂന്നുപതിറ്റാണ്ടു പിന്നിട്ടാണ് തന്‍റെ ജൈത്രയാത്ര തുടരുന്നത്.