ബാലചന്ദ്രൻ വടക്കേടത്ത് : ഉടയാത്ത ജുബയും ഭാഷയും; നിരൂപണത്തിന്‍റെ ഉറച്ച ശബ്ദം ഇനി ഓർമ
Saturday, October 19, 2024 11:00 PM IST
തൃശൂർ: വടിവൊത്ത, ഉടയാത്ത ജുബയും മുണ്ടുമായിരുന്നു എന്നും എപ്പോഴും ബാലചന്ദ്രൻ വടക്കേടത്തിന്‍റെ വേഷം. ആ വേഷംപോലെതന്നെ വടിവൊത്ത തെളിഞ്ഞ ഭാഷയായിരുന്നു അദ്ദേഹത്തിന്‍റേത്.

ഉടയാത്ത ജുബയും ഉടയാത്ത ഭാഷയുമായി അദ്ദേഹം നിരൂപണമെന്ന സാഹിത്യശാഖയിൽ ഉറച്ച ശബ്ദമായി. വായനക്കാരനെ നിരൂപണഭാഷയിൽ ആകൃഷ്ടനാക്കാനും അദ്ദേഹത്തിന്‍റെ എഴുത്തിനും പ്രസംഗത്തിനും സാധിച്ചു.

നിരൂപണശാഖയിൽ തന്‍റെ മുൻഗാമികളായിരുന്നവരെ വീണ്ടും വീണ്ടും പഠിച്ച് എന്നും അപ്ഡേറ്റാക്കി നിർത്തിയിരുന്നു പിൻഗാമികൾ ബാലേട്ടനെന്നു വിളിക്കുന്ന വടക്കേടത്ത്. കാലത്തെ അതിജീവിക്കുന്നതാണ് സാഹിത്യകൃതികളെങ്കിൽ നിരൂപണവും അങ്ങനെതന്നെയാണെന്നു വടക്കേടത്ത് വിശ്വസിച്ചു. അതുകൊണ്ടുതന്നെ കാലങ്ങൾക്കനുസൃതമായി അദ്ദേഹം പഴയകാല നിരൂപണങ്ങളെ വ്യാഖ്യാനിച്ചു. പുതിയ കാലത്തെ എഴുത്തുമായി അതിനെ പലപ്പോഴും ചേർത്തുവച്ചു.

ഒരു സാഹിത്യകൃതി ലളിതമായി വായിച്ചാസ്വദിച്ച് മനസിലാക്കുംപോലെതന്നെ വേണം നിരൂപണവും ആസ്വാദകൻ വായിച്ചാസ്വദിച്ച് മനസിലാക്കാനെന്ന് അദ്ദേഹം വിശ്വസിച്ചു. ആ വിശ്വാസം മനസിലുള്ളതിനാൽ പരമാവധി ലളിതമായ ഭാഷതന്നെ ശക്തമായി പ്രയോഗിച്ചു.

വലതുപക്ഷ രാഷ്ട്രീയത്തോടു വ്യക്തമായ ചായ്‌വുണ്ടായിരുന്ന വടക്കേടത്ത് പക്ഷേ, ആ പാർട്ടിയുടെ പോരായ്മകളെയും പുഴുക്കുത്തുകളെയും മുഖംനോക്കാതെ വിമർശിച്ചിരുന്നു. ആ രാഷ്ട്രീയവിമർശനങ്ങൾ സാഹിത്യനിരൂപണംപോലെതന്നെ തെറ്റു തിരുത്തുന്നതിനും പാളിച്ചകൾ ഇല്ലാതാക്കുന്നതിനും നേർവഴിക്കു നയിക്കുന്നതിനുമായിരുന്നു.

തന്‍റെ നിലപാടുകൾ തുറന്നുപറയുന്നതിൽ വിമുഖത കാണിക്കാത്ത വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ എല്ലാവരുമായും അഗാധമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിലും ജീവിതാവസാനംവരെ ശ്രദ്ധിച്ചു.


വിശ്വമലയാളസമ്മേളനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകൾ വിവാദമായതോടെ വടക്കേടത്തിനെ സാഹിത്യ അക്കാദമി വൈസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്നു നീക്കുകയും പകരം അക്ബർ കക്കട്ടലിനെ നിയമിക്കുകയും ചെയ്തിരുന്നു.

അന്നു കെ.സി. ജോസഫായിരുന്നു സാംസ്കാരികമന്ത്രി. മന്ത്രിയുടെ നടപടിയെയും വടക്കേടത്ത് അന്ന് അതിരൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. സാംസ്കാരിക കൊലപാതകമാണ് സാംസ്കാരിക മന്ത്രി നടത്തിയതെന്നായിരുന്നു വടക്കേടത്തിന്‍റെ പ്രാസമൊപ്പിച്ചുള്ള പ്രതികരണം.

സ്വരവും വ്യഞ്ജനവും തിരിച്ചറിയാനാകാത്ത ആളാണ് മന്ത്രിയെന്നുകൂടി പറഞ്ഞശേഷമാണ് വടക്കേടത്ത് നിർത്തിയത്. അതായിരുന്നു വടക്കേടത്ത്. പല വിഷയങ്ങളിലും സാംസ്കാരിക നായകൻമാരെന്നു മുദ്രകുത്തപ്പെട്ടവർ അപകടകരമായ മൗനം പാലിച്ചപ്പോൾ അവിടെയെല്ലാം വടക്കേടത്തിന്‍റെ ശബ്ദമുയർന്നു.

പുതിയകാല എഴുത്തുകാരെ വളരെ സൂക്ഷ്മമായി അദ്ദേഹം വായിച്ചിരുന്നു. അവരെ അഭിനന്ദിക്കാനും തിരുത്താനും ഒരു ഗുരുനാഥനെപ്പോലെ അദ്ദേഹം ശ്രദ്ധിച്ചു.

തെളിവുള്ള ശക്തമായ ഭാഷ അദ്ദേഹം പ്രസംഗിക്കുന്പോൾ അനർഗളമായി ഒഴുകിപ്പരക്കുമായിരുന്നു. പ്രസംഗത്തിന്‍റെ മോഡുലേഷനുകൾ വിസ്മയിപ്പിക്കുന്നതായിരുന്നു. വരമൊഴിയിലും വാമൊഴിയിലും ഒരുപോലെ അദ്ഭുതപ്പെടുത്തിയ പ്രതിഭയാണ് ഓർമയുടെ ഏടുകളിലേക്കു ചേക്കേറുന്നത്.