അക്കിടി പറ്റും, ലക്കിടി ഗേറ്റ് വഴി പോയാൽ
Saturday, October 19, 2024 6:40 AM IST
സ്വന്തം ലേഖകൻ

തിരുവില്വാമല: റെയിൽവേ ഗേറ്റടയ്ക്കുന്നതും തുറക്കുന്നതും പതിവാണെങ്കിലും ഗേറ്റടച്ചാൽ പിന്നെ രണ്ടുദിവസം അടഞ്ഞുകിടക്കുന്നത് ഒരുപക്ഷേ ലക്കിടി റെയിൽവേ ഗേറ്റിനു മാത്രമുള്ള സവിശേഷതയാകും. ലക്കിടി ഗേറ്റ് വഴി പോയാൽ അക്കിടി പറ്റുമെന്നാണ് തിരുവില്വാമലയിലെ ഇപ്പോഴത്തെ പറച്ചിൽ. ലക്കിടി റെയിൽവേ ഗേറ്റ് ഇടയ്ക്കിടെ അടച്ചിടുന്നത് ഗേറ്റുവഴി കടന്നുപോകുന്ന സകല യാത്രക്കാർക്കും ദുരിതമായിരിക്കുകയാണ്. 15ന് അടച്ച് പതിനേഴിനു തുറക്കുമെന്നു പറഞ്ഞിരുന്നത് പിന്നീട് ഇന്നു രാത്രിവരെ നീട്ടി റെയിൽവേ അറിയിപ്പു നൽകി. ആയിരക്കണക്കിനു യാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്.

ലക്കിടി ഗേറ്റ് ഇടയ്ക്കിടെ തകരാറിലാകുന്നതുകൊണ്ട് ഇവിടെ റെയിൽവേ മേൽപ്പാലം വേണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്. മേൽപ്പാലത്തിനായി നേരത്തേ ഒരു സർവേ നടന്നിരുന്നെങ്കിലും പിന്നീടൊന്നുമുണ്ടായില്ല.

പാമ്പാടി ഐവർമഠം ശ്മശാനത്തിലേക്കു വിവിധ ഭാഗങ്ങളിൽനിന്ന് സംസ്കാരത്തിനു കൊണ്ടുവരുന്ന മൃതദേഹങ്ങൾ ശ്മശാനത്തിൽ എത്തിക്കുന്നതിനും ഗേറ്റുമൂലം ബുദ്ധി മുട്ടനുഭവപ്പെടുന്നു. പാലക്കാട് ജില്ലയിലെ ലക്കിടിയെയും തൃശൂർ ജില്ലയിലെ തിരുവില്വാമലയെയും ബന്ധിപ്പിക്കുന്ന പാലവും തടയണയും റെയിൽവേ ഗേറ്റിനോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ശ്രീവില്വാദ്രിനാഥക്ഷേത്രം, ഐവർമഠം, പാമ്പാടി നെഹ്റു കോളജ്, കുത്താമ്പുള്ളി ഗ്രാമം എന്നിവിടങ്ങളിലൊക്കെ പോകുന്നവർക്കും ഗേറ്റ് തകരാറിലായാൽ മറ്റു വഴികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഒറ്റപ്പാലം ഭാഗത്തേക്കു പോകേണ്ട യാത്രക്കാരും ദുരിതത്തിലാണ്. വണ്ടികളെല്ലാം മറ്റുവഴികൾ തേടുമ്പോൾ ആ വഴികളിൽ ഗതാഗതക്കുരുക്കും രൂക്ഷമാകുന്നു.


ഗേറ്റു തുറന്നുകൊടുക്കാൻ നടപടി വേണമെന്നു വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവില്വാമല യൂണിറ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു. റെയിൽവേ അധികൃതർ ഇടപെട്ട് അറ്റകുറ്റപ്പണികൾ വേഗത്തിലാക്കി ഗേറ്റ് തുറന്നുകൊടുത്തില്ലെങ്കിൽ പ്രത്യക്ഷസമരവുമായി രംഗത്തിറങ്ങുമെന്നു ഭാരവാഹികൾ അറിയിച്ചു.