അന്നമനട: പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തിനു മാതൃകയാണെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. കേന്ദ്ര ബാലാവകാശ കമ്മിഷന് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് വിശദമായി പഠിക്കുകയും അതിന്റെ നാലിലൊന്ന് രാജ്യത്തു നടപ്പാക്കുകയും ചെയ്താല്‍ മികച്ച വിദ്യാർഥികളെ വാർത്തെടുക്കാനും മികച്ച വിദ്യാഭ്യാസം രാജ്യത്ത് നടപ്പിലാക്കാനും കഴിയുമെന്നു മന്ത്രി പറഞ്ഞു. അന്നമനട സർക്കാർ യുപി സ്കൂളിൽ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും ഇന്‍ഡോര്‍ സ്റ്റേഡിയം, ആയുര്‍വേദ ആശുപത്രി എന്നിവക്കായി സ്വകാര്യ വ്യക്തി സൗജന്യമായി നൽകുന്ന സ്ഥലമേറ്റെടുക്കലും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വി.ആര്. സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 80 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്കൂളിനു പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പൊഴേലിപ്പറമ്പില്‍ മാര്ട്ടിന് സഹോദരങ്ങളായ ടോമി, റീന എന്നിവര്‍ ചേര്‍ന്നാണ് ഇന്‍ഡോര്‍ സ്റ്റേഡിയവും ആയുര്‍വേദ ആശുപത്രിയും നിര്‍മിക്കാനുള്ള 86 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ്, വൈസ് പ്രസിഡന്റ് സിന്ധു ജയന്, സ്ഥിരംസമിതി അധ്യക്ഷരായ ടി.കെ. സതീശന്, കെ.എ. ഇക്ബാല്‍, മഞ്ജു സതീശന്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.സി. രവി, എഇഒ കെ.കെ. സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത സജീവന്, ലളിത ദിവാകരന്, കെ.കെ. രവി നമ്പൂതിരി, ടെസി ടൈറ്റസ്, സെക്രട്ടറി കെ.എസ്. ഉഷാദേവി, പ്രധാനധ്യാപകരായ വി.വി. ശശി, പി.ബി. സൈന, സ്പോര്‍ട്സ് അക്കാദമി സെക്രട്ടറി പി.എസ്. കബീര്‍ എന്നിവര്‍ പ്രസംഗിച്ചു.