ബൈക്കും ആംബുലൻസും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
Tuesday, September 24, 2024 11:04 PM IST
വാൽപ്പാറ: രോഗിയുമായ പോകുകയായിരുന്ന ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. കോയമ്പത്തൂർ വട്ടമല പാളയം രാമകൃഷ്ണ കോളജ് ഓഫ് എൻജിനിയറിംഗ് വിദ്യാർഥി ശ്രീകാന്ത് (20) ആണ് മരിച്ചത്.

ഒപ്പം സഞ്ചരിച്ചിരുന്ന റോഷൻ എന്ന വിദ്യാർഥിയെ ഗുരുതരമായ പരിക്കുകളോടെ പൊള്ളാച്ചി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോയമ്പത്തൂരിൽ നിന്ന് ആറു പേരടങ്ങിയ വിദ്യാർഥിസംഘം മൂന്നു ബൈക്കുകളിലായി ഷോളയാർ ഡാം കാണുന്നതിനായി എത്തിയതായിരുന്നു. ശ്രീകാന്തും റോഷനും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കരുമ്പലം ഭാഗത്തുവച്ച് ഉരുളിക്കൽ ജനറൽ ആശുപത്രിയിൽ നിന്ന് പച്ചമല എസ്റ്റേറ്റിലേക്ക് രോഗിയുമായി പോകുകയായിരുന്ന ടാറ്റാ കോഫിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു.


സംഭവം നടന്ന ഉടനെ നാട്ടുകാർ സ്വകാര്യവാഹനത്തിൽ ഇവരെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീകാന്തിന്‍റെ ജീവൻ രക്ഷിക്കാനായില്ല.