ഗതാഗതകുരുക്കില്‍ മുങ്ങി നഗരം; പോലീസ് സന്നാഹം ശക്തമാക്കി
Tuesday, September 24, 2024 7:29 AM IST
കോഴിക്കോട്: നഗരത്തില്‍ പ്രധാനപ്പെട്ട ജംഗ്ഷനുകളിലും കവലകളിലും ഗതാഗത കുരുക്ക് മുറുകുന്നു. വാഹനങ്ങളുടെ തള്ളിക്കയറ്റത്തില്‍ ദീര്‍ഘനേരം കാത്തുകിടക്കേണ്ട അവസ്ഥയാണു നിലനില്‍ക്കുന്നത്. ഗതാഗതകുരുക്ക് രൂക്ഷമായ സാഹചര്യത്തില്‍ ട്രാഫിക് പോലീസുകാരുടെ സേവനം നഗരത്തില്‍ വര്‍ധിപ്പിച്ചു. സിറ്റിയില്‍ പല ഭാഗത്തും കൂടുതല്‍ പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.

ഓണാഘോഷത്തിന്‍റെ വേളയില്‍ തുടങ്ങിയ ഗതാഗത സ്തംഭനത്തിന് ഇപ്പോഴും പൂര്‍ണമായ തോതില്‍ പരിഹാരമായിട്ടില്ല. മാങ്കാവില്‍ മണിക്കൂറുകളാണ് വാഹനങ്ങള്‍ കുരുങ്ങികിടക്കുന്നത്. ലുലു മാള്‍ തുറന്നതോടെ വലിയ തോതിലാണ് ആളുകള്‍ ഇവിടേക്ക് എത്തുന്നത്.

മാള്‍ കോമ്പൗണ്ടില്‍ പാര്‍ക്കിംഗിന് യഥേഷ്ടം സൗകര്യം ഉണ്ടെങ്കിലും അവിടെ എത്തുന്നതിനുള്ള വാഹന തള്ളിച്ചയാണ് കുരുക്ക് ഉണ്ടാക്കുന്നത്. കൂടുതല്‍ പോലീസുകാരെ വിന്യസിച്ചും ഗതാഗതത്തില്‍ പരിഷ്‌കാരം വരുത്തിയും പോലീസ് കൈക്കൊണ്ട നടപടികള്‍ ആശ്വാസം പകര്‍ന്നിട്ടുണ്ട്. മിനി ബൈപാസ് വഴിയുള്ള ലോറികള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടാണ് പരിഹാരത്തിന് ശ്രമിക്കുന്നത്.

ദീര്‍ഘദൂര ബസുകള്‍ തൊണ്ടയാട് ബൈപാസ് വഴി കടത്തിവിടുകയാണ്. മറ്റുവാഹനങ്ങള്‍ മാങ്കാവില്‍ നിന്ന് ചാലപ്പുറം വഴി കല്ലുത്താന്‍ കടവ് ഭാഗത്തേക്ക് തിരിച്ചു വിടുന്നു. മാങ്കാവിലെ പുതിയ മാളില്‍ നിന്ന് മിനി ബൈപാസ് റോഡിലേക്ക് രണ്ട് വഴികള്‍ മാത്രമാക്കിയിട്ടുണ്ട്. മാങ്കാവ് പരിസരത്തെ പോക്കറ്റ് റോഡുകള്‍ വഴിയുള്ള ഗതാഗതം നിയന്ത്രിച്ചു. ഈ മേഖലയില്‍ റോഡരികളില്‍ വണ്ടി നിര്‍ത്തിയിടുന്നത് പൂര്‍ണമായി തടഞ്ഞു. കാല്‍നട ഫുട്പാത്ത് വഴിയില്‍ വേണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മലപ്പുറം, തൃശൂര്‍ ഭാഗത്തു നിന്നുള്ള ദീര്‍ഘ ദൂര ബസുകള്‍ തൊണ്ടയാട് ബൈപാസ് വഴിയാക്കിയതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മാങ്കാവ് മേഖലക്ക് വരേണ്ടാത്ത മറ്റ് വാഹനങ്ങളും ഈ രീതിയില്‍ തിരിച്ചു വിടുകയാണ്. വലിയ ലോറികള്‍ നഗരത്തില്‍ പ്രവേശിപ്പിക്കാതെ വെങ്ങാലിപ്പാലത്തിനടുത്ത് നിന്ന് പുതിയാപ്പ ബീച്ച്, ഫ്രാന്‍സിസ് റോഡ് വഴി മിനി ബെപാസ് കയറാതെയാണ് പോവേണ്ടത്.

മാളില്‍ എത്തുന്ന നൂറുകണക്കിന് വാഹനങ്ങള്‍ അകത്തേക്കും പുറത്തേക്കും നീങ്ങുമ്പോള്‍ മറ്റു വാഹനങ്ങള്‍ക്ക് തീരെ കടന്നുപോകാന്‍ പറ്റുന്നില്ല. ഇത്തരം അവസ്ഥ മുന്നില്‍ കാണാനോ, പരിഹാരം നിര്‍ദേശിക്കാനോ ട്രാഫിക് പോലീസിന് സാധിക്കുന്നുമില്ല. കോര്‍പറേഷന്‍ അധികൃതരും ഇരുട്ടില്‍ തപ്പുകയാണ്. സംഭവം ചര്‍ച്ചയായതോടെയാണ് കൂടുതല്‍ പോലീസിനെ ഉപയോഗിച്ച് പ്രശ്‌നം ലഘൂകരിക്കാന്‍ പോലീസ് ശ്രമം തുടങ്ങിയത്.

മലപ്പുറം, പാലക്കാട്, എറണാകുളം ഭാഗത്തേക്കുള്ള ട്രാന്‍സ്‌പോര്‍ട്ട് ബസുകളും മണിക്കൂറുകളോളം കുരുക്കില്‍പെടുകയായിരുന്നു. ആംബുലന്‍സുകള്‍ക്ക് പോലും രക്ഷയില്ലാത്ത സ്ഥിതിയുണ്ടായി. മാങ്കാവിലെ ഗതാഗതകുരുക്ക് വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിരുന്നു. ജില്ലാ കളക്ടര്‍, സിറ്റി പോലീസ് കമ്മീഷണര്‍, റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ ചേര്‍ന്ന് പരിഹാരം കാണണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി വളരെ ഗൗരവത്തോടെയാണ് കമ്മീഷന്‍ കാണുന്നത്. കേസ് 27ന് വീണ്ടും പരിഗണിക്കും.

വെസ്റ്റ്ഹില്‍ചുങ്കം, കാരപ്പറമ്പ്, ജംഗ്ഷനുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. റോഡില്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്യുന്നതും പ്രശ്‌നം സങ്കീര്‍ണമാക്കുകയാണ്. നഗരത്തില്‍ ഗതാഗതക്കുരുക്കിന് പരിഹാരമായി ട്രാഫിക് നയ രേഖ നേരത്തേ കോര്‍പറേഷന്‍ തയാറാക്കിയിരുന്നുവെങ്കിലും നടപടികള്‍ ആയിട്ടില്ല.

കോഴിക്കോട് മേഖല നഗരാസൂത്രണ കാര്യാലയം തയാറാക്കിയതാണ് നയരേഖ. തലങ്ങും വിലങ്ങും വാഹനങ്ങള്‍ നിര്‍ത്തിയിട്ട് റോഡരികുകള്‍ അലങ്കോലമാക്കുന്ന നിലവിലുള്ള സംവിധാനം ക്രമീകരിക്കുകയായിരുന്നു ലക്ഷ്യം. വിവിധ സാഹചര്യങ്ങളും സവിശേഷതകളും പരിഗണിച്ച ശേഷം തയാറാക്കുന്ന സംസ്ഥാനത്തെ ആദ്യ നഗര പാര്‍ക്കിംഗ് രേഖയാണിത്. നഗരത്തില്‍ പുതിയ പാര്‍ക്കിംഗ് ഇടങ്ങള്‍ വികസിപ്പിക്കുക, നിലവിലുള്ള സൗകര്യങ്ങള്‍ ശക്തമാക്കുക. ആവശ്യമുള്ളത് മാറ്റിസ്ഥാപിക്കുക, പേ പാര്‍ക്കിംഗ് കേന്ദ്രങ്ങളുടെ നിരക്ക് ഏകീകരിക്കുക തുടങ്ങിയവയാണ് നയ രേഖയിലുള്ളത്.

സ്വന്തം ലേഖകന്‍