ഹിവാൻ നിക്ഷേപത്തട്ടിപ്പ്: ഒളിവിൽക്കഴിഞ്ഞ പ്രതി നേപ്പാൾ അതിർത്തിഗ്രാമത്തിൽനിന്നു പിടിയിൽ
Sunday, September 22, 2024 7:18 AM IST
തൃശൂർ: 14 കോടിയിലധികം രൂപയുടെ തട്ടിപ്പുനടത്തിയ ഹിവാൻ നിധി, ഹിവാൻ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതികളിലൊരാളായ പീച്ചി വാണിയന്പാറ സ്വദേശി പൊട്ടിമട ദേശത്ത് ചൂണ്ടേക്കാട്ടിൽ വീട്ടിൽ അനിൽകുമാറിനെ (45) തൃശൂർ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണസംഘം ഉത്തർപ്രദേശ് മഹാരാജ്ഗഞ്ച് ജില്ലയിൽ സൊനാവ്‌ലി എന്ന നേപ്പാൾ അതിർത്തിഗ്രാമത്തിൽനിന്നു പിടികൂടി.

കേസിലെ മറ്റുപ്രതികളായ പുഴയ്ക്കൽ ശോഭ സിറ്റിയിലെ ടോപ്പാസ് ഫ്ലാ റ്റിലെ താമസക്കാരനായ മൂത്തേടത്ത് അടിയാട്ട് വീട്ടിൽ സുന്ദർ സി. മേനോൻ, പുതൂർക്കര പുത്തൻവീട്ടിൽ വീട്ടിൽ ബിജു മണികണ്ഠൻ, അന്നമനട പാലിശേരി സ്വദേശി ചാത്തോത്തിൽ വീട്ടിൽ ശ്രീനിവാസൻ എന്നിവർ നേരത്തെ തന്നെ റിമാൻറിലാണ്. പ്രതികൾക്കെതിരെ തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ 50 കേസുകളാണ് നിലവിലുള്ളത്. നിക്ഷേപകരായ നൂറോളംപേരാണ് പരാതിക്കാർ.


പ്രതികൾക്കെതിരെ ഇപ്പോഴും ഒട്ടേറെ പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തൃശൂർ റൂറൽ ജില്ലയിലെ ചേർപ്പ്, ഗുരുവായൂർ എന്നീ പോലീസ് സ്റ്റേഷനുകളിലും, പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ആലത്തൂർ വടക്കഞ്ചേരി പോലീസ് സ്റ്റേഷനുകളിലും, മലപ്പുറം ജില്ലയിലും പ്രതികൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നുണ്ട്. വെസ്റ്റ് പോലീസ് അന്വേഷിച്ചിരുന്ന കേസുകൾ പിന്നീട് ക്രൈം ബ്രാഞ്ച് അന്വേഷിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

ബഡ്സ് ആക്ട് പ്രകാരം പ്രതികളുടെ വാഹനങ്ങൾ കണ്ടുകെട്ടി കോടതിയിൽ ഹാജരാക്കുകയും മറ്റു ഡയറക്ടർമാരുടെ സ്വത്തുക്കൾ മരവിപ്പിച്ചിട്ടുമുണ്ട്. നിലവിൽ സ്വത്തുക്കൾ  കണ്ടുകെട്ടാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.