ഇരുവൃക്കകളും തകരാറിലായ സതീഷിനുവേണം കാരുണ്യത്തിന്‍റെ കൈത്താങ്ങ്
Monday, September 23, 2024 1:35 AM IST
അന്നമനട: സാമ്പത്തിക അടിത്തറയോ, ബന്ധുബലമോ ഇല്ലാത്ത യുവാവ് കാരുണ്യം തേടുകയാണ്. അന്നമനട ഗ്രാമപഞ്ചായത്തിലെ മേലഡൂർ വാർഡിൽ മേപ്പറമ്പിൽ സതീഷ് (മണികണ്ഠൻ - 39) ആണ് ഇരുവൃക്കകളും തകരാറിലായതോടെ സുമനസുകളുടെ കാരുണ്യം തേടുന്നത്.
അനാഥയായ പെൺകുട്ടിയായിരിക്കണം തന്‍റെ ജീവിതസഖിയെന്ന ആഗ്രഹം സഫലമാക്കിയപ്പോഴും ആപത്തിൽ തണലാകാൻ ഭാര്യ സുനിത കൂട്ടിനുണ്ടെന്ന നിർവൃതിയാണ് തെല്ല് ആശ്വാസം. ഏഴുവർഷംമുമ്പ് വിവാഹിതരായ ഇവർക്ക് മക്കളില്ല. മരുന്നുകൊണ്ടു രോഗം ഭേദമാക്കുക അസാധ്യമെന്നാന്ന് ഡോക്ടർമാർ പറയുന്നത്. ആഴ്ചയിൽ മൂന്നു ഡയാലിസിസ് ആവശ്യമായി വരുന്ന യൗവനം.

നട്ടെല്ലിന് അസഹ്യമായവേദന മൂലം ജോലിക്കു പോകാനാകാതെ വിഷമിക്കുന്ന ഭാര്യ സുനിത വിഷമസന്ധിയിലാണ്. കൂലിപ്പണിചെയ്തു മുന്നോട്ടുപോയ ഇവരുടെ ജീവിതം ഇന്ന് നാട്ടുകാരുടെ കാരുണ്യത്താലാണ് നീങ്ങുന്നത്. ബാങ്ക് അധികൃതർ ഉയർത്തുന്ന സാങ്കേതികകാരണങ്ങളാൽ ഇവരുടെ വീടും പണയപ്പെടുത്താനാകുന്നില്ല. വൃക്ക മാറ്റിവയ്ക്കലിനും തുടർചികിത്സക്കുമായി എട്ടുലക്ഷം രൂപയാണ് ഇവർക്കുവേണ്ടത്.


വി.ആർ. സുനിൽകുമാർ എംഎൽഎ, അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.വി. വിനോദ്, മേലഡൂർ ഇൻഫന്‍റ് ജീസസ് പള്ളി വികാരി ഫാ. ജോസ് പാലാട്ടി, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. സതീശൻ എന്നിവർ രക്ഷാധികാരിയായും സനുപ് രാഘവൻ ചെയർമാനായും കുമാരി അശോകൻ കൺവീനറായും ഒരു ചികിത്സാ സഹായനിധിക്ക് രൂപംനൽകിയിട്ടുണ്ട്.

A/C No: 0178053000015879, സൗത്ത് ഇന്ത്യൻ ബാങ്ക്, മേലഡൂർ ശാഖ, IFSC SIBL 0000178, MICR 680059038. ഗൂഗിൾപേ നമ്പർ: 9645233762, 8330828110.