പയ്യന്നൂർ കോളജിൽ അബ്ദുൾ കലാമിന്‍റെ‌ പൂർണകായ ശില്പം സ്ഥാപിക്കുന്നു
Tuesday, September 24, 2024 1:35 AM IST
പയ്യന്നൂർ: പയ്യന്നൂർ കോളജ് അങ്കണത്തിൽ സ്ഥാപിക്കാനുള്ള ഇന്ത്യൻ മിസൈൽമാൻ എന്നറിയപ്പെടുന്ന മുൻ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്‍റെ ശില്പത്തിന്‍റെ നിർമാണം പൂർത്തിയായി. അടുത്ത ദിവസം അനാവരണം നടക്കും. പയ്യന്നൂർ കോളജ്‌ സ്ഥാപിക്കാൻ രണ്ടേക്കർ സ്ഥലം വിട്ടു നൽകിയ ചാലിൽ കോരന്‍റെ സ്മരണയ്ക്കായി മക്കളാണ് അബ്ദുൾ കലാമിന്‍റെ ശില്പം

സ്ഥാപിക്കാൻ മുൻകൈ എടുത്തത്. പത്തടി ഉയരമുള്ളതാണ് ശില്പി ഉണ്ണികാനായിയുടെ പണിപ്പുരയിൽ നിർമാണം പൂർത്തീകരിച്ച ശില്പം. ചാലിൽ കോരന്‍റെ മക്കളായ മേലേടത്ത് ലക്ഷ്മണൻ, മേലേടത്ത് ഗംഗാധരൻ, മേലേടത്ത് കമലാക്ഷൻ, ബന്ധുക്കളായ മേലേടത്ത് കണ്ണൻ, ടി. ഭാർഗവൻ എന്നിവർ ശില്പി ഉണ്ണി കാനായിയുടെ പണിപ്പുരയിലെത്തി ശില്പം വിലയിരുത്തി.


പത്തടി ഉയരമുള്ള ഫൈബർ ഗ്ലാസ് ശില്പത്തിന് കരിങ്കല്ലിന്‍റെ നിറമാണ് നൽകിയിരിക്കുന്നത്. മൂന്നുമാസമെടുത്താണ് ശില്പം നിർമിച്ചത്. പി. ഷെൻജിത്ത്, കെ. വിനേഷ്, സി.സുരേഷ്, കെ. ബിജു, സി. ബാലൻ എന്നിവർ ശില്പ നിർമാണത്തിൽ സഹായികളായിരുന്നു.

ലളിതകലാ അക്കാദമി അഗം കൂടിയായ ഉണ്ണി തിരുവനന്തപുരം ടെക്നോപാർക്കിൽ സ്ഥാപിക്കാനുള്ള അബ്ദുൾ കലാമിന്‍റെ മറ്റൊരു ശില്പ നിർമാണത്തിനുള്ള ഒരുക്കത്തിലാണ്.