ചിറങ്ങര റെയിൽവേ മേൽപ്പാലം: ഇനിയും എത്രനാൾ കാത്തിരിക്കണം..!
Sunday, September 22, 2024 7:18 AM IST
കൊരട്ടി: ചിറങ്ങര റെയിൽവേ മേൽപ്പാലത്തിന്‍റെ നിർമാണം ഒരു മാസത്തിനകം പൂർത്തിയാക്കുമെന്ന് സനീഷ്‌കുമാർ ജോസഫ് എംഎൽഎയുടെ സാന്നിധ്യത്തിൽ അധികൃതർ നൽകിയ ഉറപ്പ് പാഴായി. കഴിഞ്ഞ മാസം 21 നാണ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സാന്നിധ്യത്തിൽ ഒരു മാസത്തിനകം പാലം യാഥാർഥ്യമാക്കുമെന്ന് എം എൽഎക്ക് അധികൃതർ ഉറപ്പുനൽകിയത്. കരാർകമ്പനിക്ക് പണം ലഭിക്കാത്തതാണ് നിർമാണം ഇഴയാൻ കാരണമെന്നാണു സൂചന.

ഡിസംബറിൽ നടന്ന നവകേരളസദസിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പുതുവത്സര സമ്മാനമായി ചിറങ്ങര റെയിൽവേ മേൽപ്പാലം നാടിനുസമർപ്പിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. പിന്നീട് തിരുവോണത്തിനു മുമ്പായി പാലം തുറക്കുമെന്ന വാഗ്ദാനവും ഫലമണിഞ്ഞില്ല. തുടർന്നാണ് സനീഷ്‌കുമാർ കഴിഞ്ഞ മാസം സ്ഥലത്തെത്തി കർശനനിർദേശം നൽകിയത്.

ഒരു മാസത്തെ സാവകാശമാണ് അന്ന് ആവശ്യപ്പെട്ടത്. ഉറപ്പുകൾ ജലരേഖകളായി മാറിയതോടെ പ്രദേശവാസികൾ കടുത്ത അമർഷത്തിലാണ്. വിവിധസംഘടനകൾ സമരത്തിലേക്കു നീങ്ങുവാനുള്ള നീക്കവും സജീവമാണ്. 90 ശതമാനം നിർമാണ‌പ്രവൃത്തികൾ പൂർത്തിയായെങ്കിലും കരാർ കമ്പനിക്ക് പണംലഭിക്കാത്തതാണു പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണു വിശ്വസനീയമായ കേന്ദ്രങ്ങളിൽനിന്നും അറിയുന്നത്. നിലവിൽ നാമമാത്രമായ തൊഴിലാളികളെവച്ചാണ് നിർമാണം മുന്നോ ട്ടുപോകുന്നത്.


2021 ജനുവരിയിലെ നിർമാണോദ്ഘാടനവേളയിൽ 12 മാസത്തിനകം പാലം യാഥാർഥ്യമാക്കുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. ആദ്യഘട്ടത്തിൽ നിർമാണം ത്വരിതഗതിയിൽ നടന്നെങ്കിലും പിന്നീട് മന്ദഗതിയിലായി.

ട്രാക്കിനു മുകളിലെ സ്പാനുകൾ സ്ഥാപിക്കാൻ റെയിൽവേയിൽനിന്നും അനുമതിക്കായി ചെറിയ കാലതാമസം വന്നിരുന്നുവെന്നത് യാഥാർഥ്യമാണ്. പാലത്തിനായുള്ള മുറവിളി ശക്തമാണെങ്കിലും കരാർ കമ്പനിക്ക് പണം ലഭിക്കേണ്ടതിന്‍റെ അനിവാര്യതയും ഉത്തരവാദപ്പെട്ടവർ തിരിച്ചറിയേണ്ടതുണ്ട്.

ദേശീയപാതയിൽ മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര അടിപ്പാതകൾക്കു മുന്നോടിയായി സമാന്തരപാതയുടെയും ഡ്രെയിനേജിന്‍റെയും നിർമാണം ആരംഭിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് വഴി തിരിച്ചുവിടണമെങ്കിൽ പാലത്തിന്‍റെ നിർമിതി അടിയന്തരമായി പൂർത്തിയാക്കണം. കൊരട്ടിമുത്തിയുടെ തിരുനാൾ ആസന്നമായിരിക്കുന്നതിനാലും നിർമാണം ത്വരിതപ്പെടുത്തണം.

റെയിൽ ക്രോസ് രഹിത കേരളം പദ്ധതിയിൽ ഉൾ പ്പെടുത്തി സംസ്ഥാനത്ത് ആരംഭിച്ച പത്തു മേൽപ്പാലങ്ങളിലൊന്നായിരുന്നു ചിറങ്ങരയിലേത്. സർക്കാർ കിഫ്‌ബി ഫണ്ടിൽ‌നിന്നും 22.61 കോടി രൂപ വിനിയോഗിച്ച് 298 മീറ്റർ ദൂരമുള്ള പാലം ആർബിഡിസി മുഖേനയാണ് നിർമിക്കുന്നത്.