സിദ്ധാര്‍ഥന്‍റെ മരണം: വിവിധ വകുപ്പുകളുടെ അന്വേഷണം തുടങ്ങി
Monday, September 23, 2024 11:36 PM IST
ചേര്‍ത്തല: ലൈഫ് ഭവനപദ്ധതി ഗുണഭോക്താവ് വീടിന്‍റെ നിര്‍മാണാനുമതി ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിനു പുറമെ വിവിധ വകുപ്പുകളുടെയും അന്വേഷണം തുടങ്ങി. പട്ടണക്കാട് പഞ്ചായത്ത് 11-ാം വാര്‍ഡ് മേനാശേരി ചൂപ്രത്ത് സിദ്ധാര്‍ഥന്‍ (74) ആണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ചത്. ലൈഫ് ഭവനപദ്ധതിയുമായി ബന്ധപ്പെട്ട രണ്ട് ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെത്തുടര്‍ന്നാണ് ആത്മഹത്യയെന്നു കാട്ടി ഭാര്യ ജഗദമ്മ പട്ടണക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ പോലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലും ഉദ്യോഗസ്ഥരുടെ നിലപാട് മനോവേദനയുണ്ടാക്കിയതായി സൂചനയുണ്ടായിരുന്നു. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരേ ജനപ്രതിനിധികളും വിവിധ പദ്ധതി ഗുണഭോക്താക്കളും പരാതികളുമായി രംഗത്തുവന്നിട്ടുണ്ട്‌.

പരാതിയെത്തുടര്‍ന്ന് പട്ടണക്കാട് പോലീസ് പഞ്ചായത്ത് ഓഫീസിലെത്തി പ്രാഥമിക പരിശോധന നടത്തി. ഓണത്തിനു മുമ്പ് സിദ്ധാര്‍ഥനും ഭാര്യയും പഞ്ചായത്തിലെത്തിയിരുന്നോ എന്ന് ഉറപ്പുവരുത്തുന്നതിനായിരുന്നു പരിശോധന. ആരോപണ വിധേയരായവര്‍ സ്റ്റേഷനില്‍ ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പട്ടണക്കാട് പഞ്ചായത്ത് നേതൃത്വം അന്വേഷണത്തിന് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി സബ്ബ് കമ്മിറ്റിക്കു രൂപം നല്‍കി.


ആരോപണ വിധേയരായ വിഇഒമാരില്‍നിന്നു കമ്മിറ്റി വിശദീകരണം തേടി. ഇതിന്‍റെ അടിസ്ഥാനത്തില്‍ അടുത്ത കമ്മിറ്റി വിഷയം ചര്‍ച്ചചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. ജാസ്മിന്‍ പറഞ്ഞു. ലൈഫ് മിഷന്‍ അധികൃതരും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അധികൃതരും പഞ്ചായത്തിലെത്തി ഉദ്യോഗസ്ഥരില്‍ നിന്നു വിശദീകരണം തേടി.
അതേസമയം, സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങളില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.

സംഭവത്തില്‍ സിപിഎം നേതൃത്വം ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്തിനെതിരേ പാര്‍ട്ടി സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ അന്വേഷണവും നടപടിയും വേണമെന്ന് സിപിഐ പട്ടണക്കാട് ലോക്കല്‍ കമ്മിറ്റിയും ആവശ്യപ്പെട്ടു. വീടനുവദിച്ചിട്ടം നിര്‍മാണാനുമതി നല്‍കാതെ വൈകിപ്പിച്ചത് ഗുരുതരവീഴ്ചയാണെന്നും ലോക്കല്‍ സെക്രട്ടറി പി.വി. വിജയന്‍ ആരോപിച്ചു.