കൊരട്ടിമുത്തിയുടെ പ്രദക്ഷിണപാതയ്ക്ക് രാജകീയ പ്രൗഢി
Monday, September 23, 2024 1:35 AM IST
കൊരട്ടി: തിരുനാളിന് ദിവസങ്ങൾമാത്രം ശേഷിക്കെ, മുത്തിയുടെ പ്രദക്ഷിണം കടന്നുപോകുന്ന ഗ്രാമവീഥിക്ക് ഇനി രാജകീയപ്രൗഢി.

വാർഡ് മെമ്പർ ചാക്കപ്പൻ പോളിന്‍റെ അഭ്യർഥന മാനിച്ചാണ് മുത്തിയുടെ സവിധത്തിലേക്കുള്ള പടിഞ്ഞാറെ അങ്ങാടി റോഡ് സനീഷ്കുമാർ ജോസഫ് എംഎൽഎ 2022-23 സാമ്പത്തികവർഷത്തെ ആസ്തിവികസന ഫണ്ടിൽനിന്നും 93 ലക്ഷം രൂപ അനുവദിച്ച് ആധുനികരീതിയിൽ ബിഎംബിസി ടാറിംഗ് നടത്തി മനോഹരമാക്കിയത്. പളളിനടയിലെ കൽകുരിശു മുതൽ പടിഞ്ഞാറെ കപ്പേള വരെ 750 മീറ്റർ ദൂരം ശരാശരി അഞ്ചു മീറ്റർ വീതിയിലാണ് ടാറിംഗ് നടത്തിയിരിക്കുന്നത്. ഇരുഭാഗങ്ങളിലും ടൈലുകൾ വിരിച്ചതിനൊപ്പം വെള്ളക്കെട്ടിന് ശ്വാശ്വതപരിഹാരമാകുന്ന വിധത്തിലാണ് നിർമാണം. കൈയേറ്റങ്ങൾ കോടതി ഇടപെടലിനെ തുടർന്ന് തിരികെപിടിച്ച് റോഡിനു വീതികൂട്ടി വൈദ്യുതിക്കാലുകൾ ഓരങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചാണ് നവീകരണം നടന്നത്. തദ്ദേശ സ്വയംഭരണവകുപ്പ് എൻജിനീയറിംഗ് വിഭാഗത്തിനായിരുന്നു നിർമാണച്ചുമതല. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്തു.


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വേണു കണ്ടരുമഠത്തിൽ, ജില്ലാപഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ, കൊരട്ടി ഫൊറോന പള്ളി വികാരി ഫാ. ജോൺസൺ കക്കാട്ട്, വാർഡ് മെമ്പർ ചാക്കപ്പൻ പോൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വർഗീസ് തച്ചുപറമ്പൻ, ഗ്രേസി സ്കറിയ, വർഗീസ് പയ്യപ്പിള്ളി എന്നിവർ പ്രസംഗിച്ചു.