വന്യജീവി സങ്കേതത്തിലെ സ്വയംസന്നദ്ധ പുനരധിവാസം പ്രതിസന്ധിയിൽ
Tuesday, September 24, 2024 7:59 AM IST
കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിൽ കേന്ദ്ര സർക്കാരിന്‍റെ സാന്പത്തിക സഹായത്തോടെ 2011 മുതൽ വനം വകുപ്പ് നടപ്പാക്കുന്ന സ്വയംസന്നദ്ധ പുനരധിവാസപദ്ധതി പ്രതിസന്ധിയിൽ.

മൂന്നു വർഷമായി പദ്ധതി പ്രവർത്തനം നടക്കുന്നില്ല. രൂക്ഷമായി തുടരുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിന് ഏറ്റവും ഫലപ്രദമായ പരിഹാരങ്ങളിൽ ഒന്നെന്നു പൊതുവെ പ്രകീർത്തിക്കുന്ന പദ്ധതിക്കാണ് ദുര്യോഗം. വനം, റവന്യു അധികാരികളുടെ ഉദാസീനതയാണ് ഇതിനു കാരണമെന്ന് ആക്ഷേപമുണ്ട്.

വന്യജീവി സങ്കേതത്തിൽ വനത്തിലും ഓരത്തും ഒറ്റപ്പെട്ടുപോയതും വന്യജീവി പ്രശ്നം നേരിടുന്നതുമായ 111 ഗ്രാമങ്ങളിലെ കുടുംബങ്ങളിൽ സ്വയംസന്നദ്ധരായവരെ മാറ്റിപ്പാർപ്പിക്കുന്നതിന് ആവിഷ്കരിച്ചതാണ് പദ്ധതി. വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ നിവേദനത്തെയും നിരന്തര സമ്മർദത്തെയും തുടർന്നാണ് പദ്ധതി പ്രാവർത്തികമാക്കാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തയാറായത്. കർഷകർ സംഘടന രൂപീകരിച്ച് പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്തിരുന്നു.

കേന്ദ്ര സർക്കാരിന്‍റെ ആവശ്യപ്രകാരം വനം-വന്യജീവി വകുപ്പ് ചുമതലപ്പെടുത്തിയതനുസരിച്ച് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് സർവേ നടത്തി പ്രോജക്ട് റിപ്പോർട്ട് തയാറാക്കിയത്.

ഒന്നാം ഘട്ടത്തിൽ 14 ഗ്രാമങ്ങളിലെ 800 കുടുംബങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. 2011 മുതൽ കേന്ദ്രം എല്ലാ വർഷവും ഫണ്ട് അനുവദിക്കുകയും 2020 വരെ പദ്ധതി സുഗമമായി നടക്കുകയും ചെയ്തു. ഇതുവരെ 10 ഗ്രാമങ്ങളിലെ 480 കുടുംബങ്ങൾ കാടിനു വെളിയിൽ സ്വന്തമായി ഭൂമി വാങ്ങുകയും വീട് വയ്ക്കുകയും ചെയ്തു. ടാറ്റാ ഇൻസ്റ്റിട്ട്യൂട്ട് നടത്തിയ പഠനത്തിൽ പദ്ധതി വിജയകരമാണെന്നു കണ്ടെത്തിയിട്ടുണ്ട്.

സുഗമമായി പുരോഗമിച്ച പുനരധിവാസ നടപടികൾ മുത്തങ്ങ റേഞ്ചിലെ ചെട്ട്യാലഞ്ഞൂരിൽ എത്തിയപ്പോഴാണ് കല്ലുകടി അനുഭവപ്പെട്ടുതുടങ്ങിയത്. റവന്യു ഉദ്യോഗസ്ഥർ അനാവശ്യമായി ഇടപെടുകയും തടസങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ചെട്ട്യാലത്തൂരിൽ പുനരധിവാസം പൂർത്തിയായിട്ടില്ല. ഇവിടെനിന്നു 120 കുടുംബങ്ങൾ പുറത്തുപോയെങ്കിലും അനന്തരാവകാശികളുടെയും ഭൂമി മാത്രമുള്ള 105 പേരുടെയും പട്ടികവർഗക്കാരിൽ ഒരു വിഭാഗത്തിന്‍റെയും കൂടുതൽ ഭൂമിയുള്ള ഏഴ് കുടുംബങ്ങളുടെയും പുനരധിവാസ നടപടികൾ എങ്ങുമെത്തിയില്ല.


സ്വന്തമായി വീടും കുടുംബവും ഉള്ളവരുടെ പുനരധിവാസം പൂർത്തിയായാൽ ഭൂമി കൈവശമുള്ളവരുടെയും ഗ്രാമത്തിൽ താമസമില്ലാത്തവരുടെയും സ്ഥലം ഏറ്റെടുക്കുമെന്ന് വനം വകുപ്പ് ഉറപ്പുനൽകിയിരുന്നു. കൃഷിഭൂമി കൂടുതലുള്ള ഏഴ് കുടുംബങ്ങൾക്കായി പ്രത്യേക പാക്കേജ് തയാറാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന പുനരധിവാസ മോണിറ്ററിംഗ് കമ്മിറ്റി അംഗീകാരം നൽകുകയും വിശദമായ പ്രോജക്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. നാലു വർഷം മുൻപായിരുന്നു ഇത്.

ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയതിൽ അവശേഷിക്കുന്ന ബത്തേരി ഫോറസ്റ്റ് റേഞ്ചിലെ പുത്തൂർ, മണിമുണ്ട ,പാന്പൻകൊല്ലി ഗ്രാമങ്ങളിലെ പുനരധിവാസത്തിന് ഗുണഭോക്താക്കളിൽനിന്നു അപേക്ഷ സ്വീകരിക്കുകയും ചിലരുടെ ജോയിന്‍റ് അക്കൗണ്ടിൽ പണം നിക്ഷേപിക്കുകയും ചെയ്തെങ്കിലും നടപടികൾ പൂർത്തിയായില്ല. കേന്ദ്രം അനുവദിച്ച ഫണ്ടിന്‍റെ വിനിയോഗരേഖ ജില്ലാ കളക്ടർ കേന്ദ്രത്തിന് നൽകിയാൽ മാത്രമേ തുടർന്നും ഫണ്ട് ലഭിക്കൂ. 2020ൽ ആരംഭിച്ച റിബിൽഡ് കേരള ഫണ്ട് ഉപയോഗിച്ച് മുത്തങ്ങ റേഞ്ചിലെ കാപ്പാട്, കുണ്ടൂർ ഗ്രാമങ്ങളിലെ ആദിവാസികൾ ഒഴികെ കുടുംബങ്ങളെ പുനരധിവസിപ്പിരുന്നു.

ഇവിടങ്ങളിൽ 24 കുടുംബങ്ങളുടെ പുനരധിവസം ബാക്കിയാണ്. മുത്തങ്ങ റേഞ്ചിലെ കുമിഴി ഗ്രാമത്തിലുള്ള 40 ഓളം കുടുബങ്ങളിൽനിന്നു സമ്മതപത്രവും ബാങ്ക് അക്കൗണ്ട് നന്പറും ഭൂരേഖകളുടെ പകർപ്പും വാങ്ങി ഒരു വർഷമായിട്ടും തുടർനടപടിയില്ല. പുനരധിവാസപാക്കേജ് വന്നശേഷം കാടിന് വെളിയിൽ വന്നവർക്ക് ജീവിതസന്ധാരണത്തിന്നും കൃഷിക്കും മറ്റും സഹായം നൽകിയിരുന്ന സംഘടനകൾ പിൻവാങ്ങിയിരിക്കയാണെന്ന് കുമിഴി വിശ്വനാഥൻ, ചെട്ടിയാലത്തൂർ പ്രഭാകരൻ, ചെടിയാലത്തൂർ ശ്രീധരൻ എന്നിവർ പറഞ്ഞു. പുനരധിവാസ പദ്ധതി പ്രവർത്തനം പുനരാരംഭിക്കുന്നതിനു നടപടി ആവശ്യപ്പെട്ട് ശക്തമായ കർഷക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.