റാന്നിയിൽ മുറിക്കുള്ളിൽ സ്ഫോടനം; പൊള്ളലേറ്റ അസം സ്വദേശി മരിച്ചു
Tuesday, September 24, 2024 5:05 AM IST
റാന്നി: റാന്നി പെരുമ്പുഴ ടൗണിൽ സ്ഫോടനം ഉണ്ടായ കെട്ടിടത്തിലെ മുറിയിൽ ഉണ്ടായിരുന്ന അസം സ്വദേശി മരിച്ചു. അസം ഉടൽഗുരിയിൽ സോനാ ജൂലിയിൽ ഗണേശ് ഗൗറാണ് (28) മരിച്ചത്
.
ഗണേശ് ഗൗർ താമസിച്ചിരുന്ന മുറിയിൽ ഞായറാഴ്ച രാത്രി 9 .15നാണ് ഉഗ്രസ്ഫോടനം ഉണ്ടായത്. മുറിയിലുണ്ടായിരുന്ന ഗണേശ് ഗൗറിനു ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലാകുകയായിരുന്നു. ആദ്യം റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ച ഇയാളെ പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കു നീക്കി. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഗണേശ് ഇന്നലെ മരിച്ചു.

റാന്നി പോലീസ് സ്റ്റേഷനു സമീപം ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിലുള്ള കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിലെ മുറിയിലാണ് സ്ഫോടനം നടന്നത്. മുറിയുടെ കതക് കഷണങ്ങളായി പിളർന്ന്എതിർദിശയിൽ 50 മീറ്ററിലധികംദൂരത്തുള്ള ഹെഡ് പോസ്റ്റ് ഓഫീസിന്‍റെ സമീപത്തെ കെട്ടിടത്തിനു മുകളിലും താഴെ റോഡിലേക്കും തെറിച്ചുവീണു. മുറിയിലുണ്ടായിരുന്ന ഗ്യാസ് അടുപ്പിനും സിലിണ്ടറിനും കേടുപാടുകളില്ലെങ്കിലും ഗ്യാസ് ലീക്കായതാകും സ്ഫോടനത്തിന് കാരണമെന്നാണ് പോലീസിന്‍റെ നിഗമനം.

ഭക്ഷണം തയാറാക്കുന്നതിനായി ഗ്യാസ് സ്റ്റൗ കത്തിച്ചപ്പോഴാണ് സ്ഫോടനം ഉണ്ടായതെന്നാണ് ഗണേശ് ഗൗർ പോലീസിനു നൽകിയ മൊഴി. കോട്ടയം മെഡിക്കൽ കോളജിലേക്കുള്ള യാത്രയ്ക്കിടെ ഇയാളിൽനിന്നു വിവരശേഖരണത്തിനു പോലീസ് ശ്രമിച്ചിരുന്നു. സംഭവം നടക്കുന്പോൾ ഗണേശ് മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ.


നാടിനെ നടുക്കിയ സ്ഫോടനം

തിരക്കേറിയ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയോരത്തെ കെട്ടിടത്തിലാണ് ഞായറാഴ്ച രാത്രി അത്യുഗ്ര ശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്. കെട്ടിടത്തിന്‍റെ ജനൽപാളികളും കതകിന്‍റെ ഭാഗങ്ങളും തെറിച്ച് റോഡിലേക്ക് വരെ എത്തിയതോടെ ആളുകൾ ഭയന്നു. സമീപത്തെ പോലീസ് സ്റ്റേഷനിലും ശബ്ദം കേട്ടു. ഉടൻതന്നെ പോലീസ് സ്ഥലത്തെത്തി.

ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൊള്ളലേറ്റ് ഗണേശ് ഗൗറിനെ ആശുപത്രിയിലേക്കു നീക്കിയശേഷം മുറി പൂട്ടി പോലീസ് സീൽ ചെയ്തിരുന്നു.

ഗണേഷ് ഗൗർ കഴിഞ്ഞ മൂന്നുമാസമായി റാന്നി മാമുക്കിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് എതിർവശം പ്രവർത്തിക്കുന്ന വിളയിൽ ട്രേഡിംഗ് കമ്പനി എന്ന ടയർ കടയിൽ ജോലി നോക്കിവരികയായിരുന്നു. ഈ കടയിൽ ജോലിക്ക് എത്തുന്നതിനു മുൻപ് കോട്ടയം ഏറ്റുമാനൂരിൽ ഉള്ള ടയറുകടയിൽ ജോലിചെയ്തിരുന്നു.

ഞായറാഴ്ച ടയർ കടയ്ക്ക് അവധിയായതിനാൽ ഗണേശ് ഗൗർ കോട്ടയത്തുപോയി തിരികെ റൂമിലെത്തിയശേഷം ഭക്ഷണം പാചകം ചെയ്യാനുള്ള ശ്രമമായിരുന്നുവെന്ന് പറയുന്നു. കെട്ടിട ഉടമയായ കുര്യാക്കോസിന്‍റെ മൊഴി പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റാന്നി പോലീസ് ഇൻപെക്ടർ ജിബു ജോണിന്‍റെ നേതൃത്വത്തിൽ എസ്ഐമാരായ മനോജ്, കൃഷ്ണൻകുട്ടി, സിപിഒ എൽ.ടി. ലിജു എന്നിവരാണ് കേസ് അന്വേഷിക്കുന്നത്