ചിറങ്ങര ദേശീയപാതയോരത്ത് മാലിന്യംതള്ളിയനിലയിൽ
Tuesday, September 24, 2024 1:35 AM IST
കൊരട്ടി: ദേശീയപാതയോരത്ത് ചിറങ്ങര അമ്പലക്കുുളത്തിനുസമീപം സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളിയ നിലയിൽ. വാർഡ് മെമ്പർ പോൾസി ജിയോ അറിയിച്ചതിനെ തുടർന്ന്‌ പഞ്ചായത്ത് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പും ഐആർടിസി കോ-ഒാർഡിനേറ്ററും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയതിനെ തുടർന്ന് മാലിന്യക്കൂമ്പാരത്തിൽനിന്നും തെളിവുകൾ ലഭിച്ചിട്ടുണ്ട്. മാലിന്യം പൂർണമായും നീക്കം ചെയ്തു. കൊരട്ടിയിലെ ഒരു പ്രമുഖ സ്ഥാപനത്തിൽ നിന്നാണ് ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനം നടന്നതെന്നാണ് സൂചന. കഴിഞ്ഞയാഴ്ചയും ഇവിടെ സമാന രീതിയിൽ മാലിന്യം നിക്ഷേപിച്ചിരുന്നതു ഹരിത കർമസേനാംഗങ്ങൾ നീക്കം ചെയ്തിരുന്നു.


മാലിന്യത്തിൽനിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. കൊരട്ടിയുടെ വിവിധ മേഖലകളിൽ വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും അധികൃതർ അറിയിച്ചു.‌