സുരേഷ്ഗോപിയുടെ വിജയം ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള അംഗീകാരം: ബി. ഗോപാലകൃഷ്‍ണൻ
Tuesday, September 24, 2024 1:34 AM IST
തൃശൂർ: കെപിസിസി ഉപസമിതിയുടെ റിപ്പോർട്ട് സ്വാഗതംചെയ്യുന്നതായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ബി. ഗോപാലകൃഷ്ണൻ. ഈ റിപ്പോർട്ട് വി.ഡി. സതീശൻ അംഗീകരിക്കുണ്ടോ എന്നാണ് ഇനി അറിയേണ്ടത്.

കോണ്‍ഗ്രസ് ഉപസമിതിയിൽ സൂചിപ്പിച്ചതുപോലെ ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഇടപെട്ട സുരേഷ്ഗോപിക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ വിജയം. ജീവകാരുണ്യപ്രവർത്തനങ്ങളിൽ സുരേഷ്ഗോപി ഇടപെടുകയും പ്രതാപൻ ഇടപെടാതിരിക്കുകയും ചെയ്തതാണ് റിപ്പോർട്ടിലെ അന്തഃസത്ത.

കോണ്‍ഗ്രസിന്‍റെ ഒരു നേതാവിനും പൂരം കലക്കിയതുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്നു പറയാനുള്ള യോഗ്യതയില്ല. മുരളീധരനെ വടകരയിൽനിന്നു തൃശൂരിലേക്കു കൊണ്ടുവന്നത് അപമാനിക്കാൻവേണ്ടിയായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാണ്.


എഡിജിപിയുടെ റിപ്പോർട്ട് അംഗീകരിക്കില്ലെന്നു പറഞ്ഞ കോണ്‍ഗ്രസ് ഈ റിപ്പോർട്ട് അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്. സുരേഷ്ഗോപിയുടെ വിജയം പൂരം കലക്കിയാണെന്ന സതീശന്‍റെ പ്രസ്താവന പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ നിയമനടപടികളുമായി ബിജെപി മുന്നോട്ടുപോകുമെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.