ഭൂമി കൈമാറ്റത്തിന് അനുമതിയില്ല: മുഖ്യമന്ത്രിക്ക് കത്ത്
Sunday, September 22, 2024 7:18 AM IST
തൃശൂർ: മാറ്റാംപുറത്തു ഭൂമിയുടെ കൈവശരേഖ കൈമാറുന്നതിനു സർക്കാരിന്‍റെ അനുമതിയില്ലെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു കൗണ്‍സിലറുടെ കത്ത്.

സർക്കാരിന്‍റെ അനുമതിയില്ലാതെ കൈവശാവകാശ രേഖ കൈ മാറുന്നതിനു മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് ഉദ്ഘാടനം നടത്തുന്നതെന്നും ജോണ്‍ ഡാനിയൽ ഇ-മെയിലിൽ അയച്ച കത്തിൽ പറയുന്നു. ഭൂരഹിതരുടെ പട്ടിക 2020ൽ കൗണ്‍സിൽ അംഗീകരിച്ചിട്ടും ഈ വർഷം സെപ്റ്റംബർ ഒന്പതിനാണ് അനുമതിക്കായി കത്തയച്ചത്. ഇതിനു സർക്കാരിന്‍റെ മറുപടി ലഭിച്ചിട്ടില്ല.


ഇപ്പോൾ ഭൂമികൈമാറ്റമെന്ന പേരിൽ ധൃതിപിടിച്ചു ഉദ്ഘാടനംനടത്തുന്നതു നിയമവിരുദ്ധമാണ്. ഭൂരഹിതർക്ക് ഭൂമികൈമാറുന്നതിന് എതിർപ്പില്ല. കൈമാറുന്ന ഭൂമിയുടെ കൈവശ രേഖകൾ വ്യാജമായി സർക്കാരിന്‍റെ അനുമതിയില്ലാതെ നൽകുന്നത് ഭൂരഹിതരായവരോടുള്ള വഞ്ചനയാണ്. വസ്തുതകൾ അന്വേഷിച്ചു മനസിലാക്കിയശേഷം പരിപാടിയിൽ പങ്കെടുക്കണോയെന്നുള്ള തീരുമാനമെടുക്കണമെന്നും കത്തിൽ പറയുന്നു.