മുരുകൻ പാഞ്ചാൽ ഭാഗത്ത് റോഡ് നവീകരണം തുടങ്ങി
Tuesday, September 24, 2024 5:56 AM IST
ആര്യങ്കാവ്: കൊല്ലം -തിരുമംഗലം ദേശീയപാതയില്‍ തകര്‍ന്ന് കിടക്കുന്ന മുരുകന്‍ പാഞ്ചാല്‍പാലത്തോട് ചേര്‍ന്നുള്ള ഭാഗത്തെ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചു.

രണ്ടുവർഷത്തോളമായി തകർന്നുകിടക്കുന്ന ആര്യങ്കാവ് മുരുകൻ പാഞ്ചാൽ ഭാഗം വഴിയുള്ള ഗതാഗതം ദുർഘടമായിരുന്നു. കഴിഞ്ഞ മഴക്കാലത്ത് ഇതുവഴിയുള്ള യാത്രയിൽ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു.

നാട്ടുകാര്‍, സന്നദ്ധ സംഘടനകള്‍, ഓട്ടോ തൊഴിലാളികള്‍ എന്നിവര്‍ പലതവണ മെറ്റല്‍, ക്വാറി വേസ്റ്റ് എന്നിവ ഉപയോഗിച്ച് പാതയിലെ കുഴി അടച്ചെങ്കിലും ഏതാനും ദിവസം കഴിയുന്നതോടെ വീണ്ടും പാതയില്‍ വലിയ കുഴി രൂപപ്പെടുന്ന അവസ്ഥയാണ്.

ചെറിയ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍പോലും കഴിയാത്ത നിലയില്‍ റോഡ് തകര്‍ന്നതോടെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. കുഴിയില്‍ വീണ് വലിയ വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുന്നത് പതിവായതോടെ ഗതാഗതകുരുക്ക് രൂക്ഷമാകുകയും ചെയ്തിരുന്നു.

നാട്ടുകാരുടെ നിരന്തര പരാതിയെ തുടര്‍ന്ന് പി.എസ്. സുപാല്‍ എംഎല്‍എ ഇടപ്പെട്ട് നവീകരണത്തിനായി തുക അനുവദിച്ചെങ്കിലും കരാര്‍ഏറ്റെടുക്കാന്‍ ആരും തയാറായിരുന്നില്ല. തുക അപര്യാപ്തം എന്നതായിരുന്നു പ്രവൃ‍ത്തി ഏറ്റെടുക്കാതിരിക്കാന്‍ കാരണമായി കരാറുകാര്‍ വാദിച്ചത്. ഇതോടെ എംഎല്‍എ ദേശീയ പാത പ്രൊജക്റ്റ് ഡയറക്ടറെ നേരിട്ടുകണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയായിരുന്നു.


തുടർന്ന് ദേശീയ പാത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും പുതുക്കിയ എസ്‌റ്റിമേറ്റ് തയാറാക്കി സമർപ്പിക്കുകയും ചെയ്തു. ഇതോടെ വീണ്ടും 57 ലക്ഷം രൂപ നവീകരണ പ്രവൃത്തികള്‍ക്കായി അനുവദിക്കുകയായിരുന്നു. പാതയിൽ ‍തകര്‍ന്ന ഭാഗം നീക്കം ചെയ്ത് 164 മീറ്റര്‍ ഇന്‍റര്‍ലോക്ക് പാകും. ഇരു വശങ്ങളും കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിക്കും.

ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പടെ കടന്നുപോകുന്നതിനാല്‍ തകര്‍ച്ച ഒഴിവാക്കും വിധമാകും പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുക. മികച്ച രീതിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ഗതാഗതം സുഗമാക്കാന്‍ നിര്‍ദേശം നല്‍കിയതായി എംഎല്‍എയുടെ ഓഫീസ് അറിയിച്ചു.