സ്റ്റേഡിയം നശിക്കുന്നു...
Monday, September 23, 2024 1:35 AM IST
സി.ജി. ജിജാസൽ

തൃശൂർ: ആക്രമണ ഫുട്ബോളിന്‍റെ സൗന്ദര്യത്തികവാർന്ന ശൈ ലി ലോകത്തിനു കാട്ടിക്കൊടുത്ത ഇതിഹാസതാരം പെലെയുടെ പേരിൽ അഭിമാനംകൊണ്ടൊ രു സ്റ്റേഡിയം തൃശൂരിലും ഒരുക്കി യിരുന്നു കോർപറേഷൻ. എന്നാ ൽ ഇന്നിപ്പോൾ സ്റ്റേഡിയത്തിന്‍റെ കിടപ്പുകണ്ടാൽ പെലെയുടെ ആത്മാവുപോലും പൊറുക്കില്ല.

കോടികൾ ചെലവഴിച്ച് പറവട്ടാനിയിൽ "പെലെ ദ ലെജൻഡ്’ എന്ന പേരിൽ ഒരുക്കിയ സ്റ്റേഡിയം ഇന്നിപ്പോൾ മരണത്തിന്‍റെ വക്കിലെത്തിനിൽക്കുകയാണ്. കോർപറേഷന്‍റെ 123-ാമതു കർമപദ്ധതിയായി കഴിഞ്ഞവർഷം ഉദ്ഘാടനം കഴിഞ്ഞ മൈതാനം ഇനിയും കാൽപ്പന്തുകളിക്കായി തുറന്നുനൽകിയിട്ടില്ല. പച്ചവിരിച്ച ടർഫിലെ കൃത്രിമപ്പുല്ലുപോലും നശിക്കുന്ന അവസ്ഥ. ടർഫിൽ ജീവന്‍റെ കണികതേടി പുല്ലുവരെ മുളച്ചുതുടങ്ങി. വെള്ളവും വെളിച്ചവുമില്ല, കായികതാരങ്ങൾ എത്തിയാൽ അവർക്കു ശുചിമുറികളോ വസ്ത്രംമാറുന്നതിനു സൗകര്യമോ ഇല്ല.

കായികപ്രേമികൾക്കു കളി കാണുന്നതിനുണ്ടായിരുന്ന ഗാലറി പൊളിച്ചുനീക്കിയതു പിന്നീട് പുനർനിർമിച്ചില്ല. ഗോൾപോസ്റ്റിലെ വലകൾ ദ്രവിച്ചുവീണു. മൈതാനത്തു ചുറ്റുമുള്ള ഭാഗം കാടുകയറി നശിച്ചു. പ്രദേശത്തെ കായികതാരങ്ങളുടെ പരിശീലനത്തിനുള്ള സ്ഥലവും ചുരുങ്ങി. എന്നിട്ടും നാളിതുവരെ മൈതാനം കളികൾക്കായി വിട്ടുനൽകാത്തതിനെതിരേ പ്രതിഷേധം ശക്തമാകുകയാണ്.

തേറന്പിൽ രാമകൃഷ്ണന്‍റെ എംഎൽഎ ഫണ്ടിൽനിന്നു രണ്ടേമുക്കാൽ കോടി രൂപയും അഡ്വ. വി.എസ്. സുനിൽകുമാർ മന്ത്രിയായിരിക്കെ ഒന്നരക്കോടി രൂപയും കഴിഞ്ഞ ബജറ്റിൽ മൂന്നുകോടി രൂപയും സ്റ്റേഡിയം നിർമാണത്തിനായി അനുവദിച്ചിരുന്നു.

സ്റ്റേഡിയം തുറന്നുനൽകാത്തതു വളർന്നുവരുന്ന യുവതലമുറയുടെ കായികസ്വപ്നങ്ങളെ അടച്ചിട്ട സ്റ്റേഡിയംപോലെ തകർക്കുകയാണെന്നു നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ഫുട്ബോളിലെ പ്രശസ്തരായ വിക്ടർ മഞ്ഞിലയുടെയും തന്പി ജോർജിന്‍റെയും നേതൃത്വത്തിൽ നിരവധി പരിശീലനങ്ങൾ നടന്ന മൈതാനം, നേരത്തേ കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം നടത്താൻ അഞ്ചുകൊല്ലത്തേക്ക് ഏറ്റെടുക്കാൻ എത്തിയിരുന്നെങ്കിലും അടിസ്ഥാന‌സൗകര്യങ്ങളുടെ അഭാവത്തിൽ ഒഴിവാക്കുകയായിരുന്നു എന്ന് ആരോപണമുണ്ട്.

ഗുണനിലവാരമില്ലാത്ത ഉത് പന്നങ്ങളാണ് സ്റ്റേഡിയം നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നും ഗോൾപോസ്റ്റിൽ നൈലോണ്‍വല വേണമെന്നിരിക്കെ വെറും പ്ലാസ്റ്റിക് വലയാണെന്നും പോസ്റ്റ് സ്ഥാപിച്ചതിലും പിഴവുണ്ടെന്നും പരാതികൾ ഉയരുന്നുണ്ട്. മൈതാനത്തിനുചുറ്റും അടിച്ചുകൂട്ടിയതു വേസ്റ്റ് മണ്ണാണെന്നും പറയുന്നു. ഡെപ്യൂട്ടി മേയർ എം.എൽ. റോസിയുടെ ഡിവിഷനിലാണ് സ്റ്റേഡിയമുള്ളത്.


ഉത്തരവാദി
കോർപറേഷനും
ഡെപ്യൂട്ടി മേയറും
പറവട്ടാനി സ്റ്റേ ഡിയത്തിന്‍റെ നാശത്തിന് ഉത്തരവാദി കോർപറേഷനും ഡെപ്യൂട്ടി മേയറുമാണ്. പണ്ട് വസൂരിപ്പറന്പ് എന്നറിയപ്പെട്ടിരുന്ന ഇവിടം തേറന്പിൽ രാമകൃഷ്ണൻ എംഎൽഎ മുൻകൈയെടുത്താണ് നവീകരിച്ചത്. തുടർന്നു വിവിധ ഫണ്ടുകൾവഴി കൂടുതൽ നവീകരണങ്ങൾ നടത്തിയെങ്കിലും കോർപറേഷന്‍റെ ആലോചനകൂടാതെയുള്ള തീരുമാനങ്ങൾ നല്ലൊരു മൈതാനത്തെ നശിപ്പിച്ചു.

ഡെപ്യൂട്ടി മേയർക്കും ഇതിൽ പങ്കുണ്ട്. സ്റ്റേഡിയത്തെക്കുറിച്ച് ചോദിച്ചാൽ കൈമലർത്തു ന്ന അവർ ഇതു തുറന്നുനൽകാൻ നടപടികൾ സ്വീകരിക്കുന്നില്ല. കൃത്യമായ ആലോചന ഉണ്ടായിരുന്നെങ്കിൽ മൈതാനത്തിനു ചുറ്റും ട്രാക്ക് നിർമിക്കാമായിരുന്നു. നിലവിൽ ഇലവൻസിന്‍റെ മൈതാനമാണെന്നു പറയുന്നെങ്കിലും നയൻസിനു കളിക്കാൻമാത്രമേ വലിപ്പമുള്ളൂ. വിലപിടിപ്പുള്ള മൈതാനം അടച്ചിട്ടശേഷം, പണംനൽകി സെക്യൂരിറ്റിയെ നിയമിച്ചത് എന്തിനെന്നും അദ്ദേഹം ചോദിച്ചു.

പ്രഭുദാസ് പാണേങ്ങാടൻ
(തൃശൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് )

കോർപറേഷൻ
കണ്ണുതുറക്കണം,
യാചനയാണ്:
ഡെപ്യൂട്ടി മേയർ
മനോഹരമായി നിലനിൽക്കുന്ന ഒരു സ്റ്റേഡിയമാണ് പറവട്ടാനിയിലേത്. അതു ജനങ്ങൾക്കു തുറന്നുനൽകുവാൻവേണ്ടി വാദിക്കുന്നവരുടെ മുൻപിൽ എന്നും താനുണ്ട്. വടക്കേ സ്റ്റാൻഡിനു സമീപമുള്ള കോർപറേഷൻ സ്റ്റേഡിയത്തിനെക്കാൾ മികച്ച സ്റ്റേഡിയമാക്കാൻ സാധിക്കുന്ന പറവട്ടാനി സ്റ്റേഡിയം എത്രയും വേഗം തുറന്നുനൽകേണ്ടതുണ്ട്. അടുത്ത ബജറ്റിൽ കൂടുതൽ തുക അനുവദിക്കാൻ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോർപറേഷനോടു തല്ലുകൂടിയാണ് നിലവിൽ ഫ്ലഡ്‌ലൈറ്റ് സ്ഥാ പി ക്കുന്നതിനായി ഒരുകോടി വച്ചിരിക്കുന്നത്. അതിന്‍റെ ടെൻഡർ ആകുന്നു. തന്‍റെ മുൻപിൽ വന്ന ഫയൽ ഭേദഗതിവരുത്തി അടുത്ത കൗണ്‍സലിൽ വിടുന്നുണ്ട്. വിഷയത്തിൽ കോർപറേഷൻ ഉഷാർ കാണിക്കണമെന്നും തന്‍റെ യാചനയാണതെന്നും അവർ കൂട്ടിച്ചേർത്തു.

എം.എൽ. റോസി
(ഡെപ്യൂട്ടി മേയർ )