പൂലാനി പൂത്തുരുത്തി പാലത്തിൽ മാലിന്യം വലിച്ചെറിയുന്നു, നിരീക്ഷണ കാമറ വേണം
Sunday, September 22, 2024 7:17 AM IST
മേലൂർ: പൂലാനി പൂത്തുരുത്തി പാലത്തിൽ നിരീക്ഷണ കാമറ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സനീഷ്കുമാർ ജോസഫ് എംഎൽഎക്ക് നിവേദനംനൽകി.

മുരിങ്ങൂർ - ഏഴാറ്റുമുഖം റോഡിൽ പൂലാനി പൂത്തുരുത്തി പാലത്തിനു താഴെ തോട്ടിലും പരിസരങ്ങളിലും സാമൂഹികവിരുദ്ധർ പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ രാത്രിയുടെ മറവിൽ വലിച്ചെറിയുന്ന പശ്ചാത്തലത്തിലാണ് സിപിഐ ലോക്കൽ സെക്രട്ടറി മധു തുപ്രത്ത് നിവേദനംനൽകിയത്.

അജൈവ മാലിന്യങ്ങൾ ഹരിതകർമസേനാംഗങ്ങൾ വീടുകളിലെത്തി ശേഖരിക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയിട്ടും ഇത്തരം സാമൂഹികവിരുദ്ധരെ നിയമത്തിനു മുന്നിലെത്തിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


ജലസ്രോതസുകളും പരിസ്ഥിതിയും മലിനമാകുന്നതുവഴി സാംക്രമിക രോഗങ്ങൾക്ക് വഴിവയ്ക്കുമെന്നും രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നവർക്കെതിരെ നിരീക്ഷണ കാമറ സ്ഥാപിക്കൽ അടക്കമുള്ള ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് പൊതുവികാരം.