പെെപ്പ് ലൈനിലെ ചോര്‍ച്ച; കുടിവെള്ളംകിട്ടാതെ കുടുംബങ്ങള്‍
Monday, September 23, 2024 1:35 AM IST
കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ മരിക്കുങ്ങല്‍ വാര്‍ഡില്‍ പൈപ്പ് പൊട്ടിയതുമൂലം നിരവധി കുടുംബങ്ങള്‍ കുടിവെള്ളംകിട്ടാതെ വലയുന്നു.

കിണര്‍ ഇല്ലാത്തതിനാല്‍ പൈപ്പുവെള്ളത്തെമാത്രം ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങളാണ് ഇതുമൂലം ഏറെ ദുരിതം അനുഭവിക്കുന്നത്. പൈപ്പ് ലൈനില്‍ ചോര്‍ച്ച ഉണ്ടായത് സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തി പരിഹരിക്കാത്തതാണ് ജനങ്ങളെ വലയ്ക്കുന്നതെന്ന് വാര്‍ഡ് മെംബര്‍ ലിന്‍റോ പള്ളിപ്പറമ്പന്‍ പറയുന്നു. മുരിക്കുങ്ങല്‍പാലം പരിസരം, പത്തുകുളങ്ങര ഉള്‍പ്പടെ മുരിക്കുങ്ങല്‍ വാര്‍ഡില്‍ നാലിടങ്ങളിലാണ് പൈപ്പുപൊട്ടി ശുദ്ധജലം പാഴായിപോകുന്നത്. മറ്റു പല വര്‍ഡുകളിലും ഇതുതന്നെയാണ് സ്ഥിതി. ചോര്‍ച്ചമൂലം ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് തീരെ വെള്ളമെത്താത്ത അവസ്ഥയാണ്.


നേരത്തെ പൈപ്പ് ലൈനിലെ ചോര്‍ച്ച സമയബന്ധിതമായി അടച്ച് ജലവിതരണം കാര്യക്ഷമമാക്കിയിരുന്നെങ്കിലും ഇപ്പോള്‍ അറ്റകുറ്റപ്പണി നടത്തുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്ന് അലംഭാവമുള്ളതായാണ് ജനങ്ങളുടെ ആക്ഷേപം.

അറ്റകുറ്റപ്പണി നടത്തുന്ന കരാറുകാര്‍ക്ക് വാട്ടര്‍ അഥോറിറ്റി വന്‍തുക കുടിശിക നല്‍കാനുള്ളതും പൈപ്പുലൈനിലെ അറ്റകുറ്റപ്പണി വൈകുന്നതിന് കാരണമാകുന്നുണ്ടെന്ന് പറയുന്നു.