തെരുവുവിളക്ക് വിഷയം; വേലൂര്‌ പഞ്ചായത്തില്‌ കോൺഗ്രസ് മെമ്പർമാർ ഇറങ്ങിപ്പോയി
Tuesday, September 24, 2024 1:35 AM IST
വേലൂർ: രണ്ടുമാസമായി തെരുവുവിളക്ക് കത്താത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഭരണസമിതി കോൺഗ്രസ് യോഗത്തിൽനിന്ന് മെമ്പർമാർ ഇറങ്ങിപ്പോയി.

ഓണത്തിനുമുമ്പ് തെരുവുവിളക്കുകളിടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്ന് എല്ലാ ഗ്രാമസഭകളിലും മറ്റും ജനങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും ഓണത്തിനുമുമ്പുള്ള ഭരണസമിതിയോഗത്തിൽനിന്ന് ഇതേ ആവശ്യം പറഞ്ഞ് പ്രതിപക്ഷം ഇറങ്ങിപ്പോയിട്ടും അനങ്ങാപ്പാറനയം തുടരുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക് നടത്തിയത്. വേലൂരിലെ ജനങ്ങളെ ഇരുട്ടിലാക്കി പ്രസിഡന്‍റും കൂട്ടരും വെളിച്ചത്തിരിക്കാനാണ് തീരുമാനമെങ്കിൽ ഇനി പഞ്ചായത്തിന്‍റെ ഫീസ് ഊരികൊണ്ട് പ്രതിഷേധിക്കാനും മടികാണിക്കില്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.


കോൺഗ്രസ് മെമ്പർമാരായ സ്വപ്ന രാമചന്ദ്രൻ, സി.ഡി. സൈമൺ, നിധീഷ് ചന്ദ്രൻ, വി.വി. ബാലകൃഷ്ണൻ, വിജിനി ഗോപി എന്നിവരാണ് യോഗം ബഹിഷ്കരിച്ചത്.