നഗരത്തിൽ ഗതാഗതനിയന്ത്രണം
Monday, September 23, 2024 1:35 AM IST
തൃശൂർ: അഴീക്കോടൻ ദിനാചരണത്തോട് അനുബന്ധിച്ച് നഗരത്തിൽ ഇന്ന് ഉച്ചകഴിഞ്ഞു രണ്ടുമുതൽ ഗതാഗത നിയന്ത്രണം. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിംഗ് അനുവദിക്കില്ല. പാലക്കാട്, പീച്ചി തുടങ്ങിയ മേഖലകളിൽനിന്നുള്ള ബസുകൾ പുളിക്കൻ മാർക്കറ്റ് സെന്‍ററിൽനിന്ന് ഇടത്തേക്കുതിരിഞ്ഞു മിഷൻ ആശുപത്രി, ഫാത്തിമ നഗർ ഐടിസി ജംഗ്ഷൻ, ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ സ്റ്റാൻഡിലെത്തി തിരികെ മിഷൻ ക്വാർട്ടേഴ്സ്, കാട്ടൂക്കാരൻ ജംഗ്ഷൻ ശവക്കോട്ട, ഫാത്തിമനഗർ ജംഗ്ഷൻവഴി സർവീസ് നടത്തണം.

മാന്ദാമംഗലം, പുത്തൂർ, വലക്കാവ് ഭാഗത്തുനിന്നുള്ള ബസുകൾ ഫാത്തിമ നഗർ ഐടിസി ജംഗ്ഷനിൽനിന്ന് ഇടത്തേക്കു തിരിഞ്ഞ് ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, ഫാത്തിമ നഗർ ജംഗ്ഷൻവഴി പോകണം.

മണ്ണുത്തി ഭാഗത്തുനിന്നുള്ള ബസുകൾ കിഴക്കേകോട്ട, ബിഷപ് പാലസ്, ചെന്പൂക്കാവ്, രാമനിലയം, അശ്വനി ജംഗ്ഷൻവഴി വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ചു തിരികെ സ്റ്റേഡിയം ജംഗ്ഷൻവഴി സർവീസ് നടത്തണം. മുക്കാട്ടുക്കര, നെല്ലങ്കര ഭാഗത്തുനിന്നുള്ള ബസുകൾ ബിഷപ് പാലസ്, ചെന്പൂക്കാവ് ജംഗ്ഷൻ, രാമനിലയം, അശ്വനി ജംഗ്ഷൻവഴി വടക്കേ സ്റ്റാൻഡിലെത്തി ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻവഴി തിരികെ സർവീസ് നടത്തണം.

ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂർ തിരുവില്വാമല ഭാഗത്തുനിന്നുള്ള ബസുകൾ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂടെ വടക്കേസ്റ്റാൻഡിലെത്തി തിരികെ സർവീസ് നടത്തണം. മെഡിക്കൽ കോളജ്, അത്താണി, കൊട്ടേക്കാട് ഭാഗത്തുനിന്നു സർവീസ് നടത്തുന്ന ബസുകൾ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂടെ വടക്കേസ്റ്റാൻഡിൽ പ്രവേശിച്ചു തിരികെ സർവീസ് നടത്തണം.

ചേറൂർ, പള്ളിമൂല, മാറ്റാന്പുറം, കുണ്ടുകാട് ഭാഗത്തുനിന്നുള്ള ബസുകൾ ബാലഭവൻവഴി ടൗണ്‍ ഹാൾ ജംഗ്ഷനിൽ എത്തി രാമനിലയം ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻവഴി അശ്വനി ജംഗ്ഷനിലൂടെ വടക്കേ സ്റ്റാൻഡിൽ പ്രവേശിക്കണം. പൂങ്കുന്നം വഴി വരുന്ന ബസുകൾ പൂങ്കുന്നത്ത് സർവീസ് അവസാനിപ്പിച്ച് പടിഞ്ഞാറേകോട്ട, അയ്യന്തോൾ സിവിൽ ലൈൻ, അയ്യന്തോൾ ഗ്രൗണ്ട് ലുലു ജംഗ്ഷൻവഴി തിരികെ സർവീസ് നടത്തണം.

വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി തുടങ്ങിയ ഭാഗത്തുനിന്നുള്ള ബസുകൾ കാൽവരി റോഡ് വഴി തോപ്പിൻമൂല, നേതാജി ഗ്രൗണ്ട് പരിസരം മുതൽ വെസ്റ്റ് ഫോർട്ട് വരെയുള്ള ഭാഗത്ത് സർവീസ് അവസാനിപ്പിച്ചു തിരികെ സർവീസ് നടത്തണം. കൊടുങ്ങല്ലൂർ, തൃപ്രയാർ


എന്നിവിടങ്ങളി ൽനിന്ന് കൂർക്കഞ്ചേരിവഴി വരുന്ന എല്ലാ ബസുകളും ബാല്യ ജംഗ്ഷനിൽ എത്തി ശക്തൻസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ കണ്ണംകുളങ്ങര, ചിയ്യാരം, കൂർക്കഞ്ചേരിവഴി സർവീസ് നടത്തണം. കണ്ണംകുളങ്ങര കസ് തൂർബ ഹോസ്പിറ്റൽ ജംഗ്ഷനിൽനിന്ന് വാഹനങ്ങൾ ശക്തൻ സ്റ്റാൻഡിലേക്കു പ്രവേശിക്കാൻ പാടില്ല.

കൊടുങ്ങല്ലൂർ, തൃപ്രയാർ എന്നിവിട ങ്ങളിൽ നിന്ന് കൂർക്കഞ്ചേരിവഴിവന്ന് വെസ്റ്റ് ഫോർട്ട് വഴി പോകേണ്ട ചെറുവാഹനങ്ങൾ കൂർക്കഞ്ചേരിയിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞ് വടൂക്കര അരണാട്ടുകര വഴി പോകണം. ഈ ഭാഗത്തുനിന്ന് വരുന്ന മണ്ണുത്തി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ചിയ്യാരം വഴി പോകണം. ഒല്ലൂർ, ആന്പല്ലൂർ, വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്തുനിന്നു വരുന്ന ബസുകൾ മുണ്ടുപാലം ജംഗ്ഷനിലെത്തി ശക്തൻ സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിച്ച് തിരികെ കാട്ടൂക്കാരൻ ജംഗ്ഷൻവഴി സർവീസ് നടത്തണം.

മണ്ണുത്തി, പാലക്കാട്, എറണാകുളം ഭാഗത്തേക്കുപോകുന്ന ബസും ട്രെയിലറും ഒഴികെയുള്ള വാഹനങ്ങൾ പെൻഷൻമൂല, നെല്ലങ്കര, മുക്കാട്ടുകരവഴി സർവീസ് നടത്തണം. കുന്നംകുളം ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്കുപോകുന്ന ബസ്, ട്രെയിലർ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂർ തിരിഞ്ഞ് കൊട്ടേക്കാട്, വിയ്യൂർ പാലംവഴി പവർ ഹൗ സ് വന്ന് പൊങ്ങണംകാട്, ചിറക്കേക്കോട്, മുടിക്കോട് വഴി പോകണം.

കുന്നംകുളംഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്കു പോകുന്ന ബസ്, ട്രെയിലർ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂർ തിരിഞ്ഞ് കൊട്ടേക്കാട്, വിയ്യൂർ പാലംവഴി പവർ ഹൗസ് എത്തി പൊങ്ങണംകാട്, മുക്കാട്ടുക്കരവഴി പോകണം. കണിമംഗലം, ചിയ്യാരം ഭാഗങ്ങളിൽനിന്നും പടിഞ്ഞാറേകോട്ട ഭാഗത്തേക്ക് പോകുന്ന എല്ലാ ചെറു വാഹനങ്ങളും നെടുപുഴ പോലീസ് സ്റ്റേഷൻവഴി തിരിഞ്ഞ് വടൂക്കര, തോപ്പിൻമൂലവഴി പോകണം. ഈ സമയം നെടുപുഴ പോലീസ് സ്റ്റേഷൻ റോഡ് വണ്‍വേ ആയിരിക്കും.

ജൂബിലി ജംഗ്ഷൻവഴിവരുന്ന കൂർക്കഞ്ചേരി പോകുന്ന എല്ലാ ലൈറ്റ് വാഹനങ്ങളും മിഷൻ ക്വാർട്ടേഴ്സ് വഴി ബിഷപ് ആലപ്പാട്ട് റോഡ്‌വഴി തിരിഞ്ഞ് സെമിത്തേരി റോഡ്‌വഴി ചിയ്യാരം ജം ഗ്ഷനിലെത്തി കൂർക്കഞ്ചേരിക്കു പോകണം.