കടലിൽ കുളിക്കുന്നതിനിടെ മെഡിക്കൽ വിദ്യാർഥി മുങ്ങിമരിച്ചു
Sunday, September 22, 2024 10:45 PM IST
തളിക്കുളം: സ്നേഹതീരം പാർക്കിനു വടക്ക് അറപ്പക്കു സമീപം കുളിക്കുന്നതിനിടയിൽ കടലിൽ അകപ്പെട്ട തമിഴ്നാട് സ്വദേശികളായ രണ്ടു പേരിൽ ഒരാൾ മരിച്ചു. മറ്റൊരാളെ രക്ഷപ്പെടുത്തി. തമിഴ്നാട് കടലൂർ ജില്ലയിൽ സിങ്കനല്ലൂർ ആനന്ദന്‍റെ മകൻ അഭിഷേക്(19) ആണ് മരിച്ചത്. സുഹൃത്ത് അനസിനെയാണ് രക്ഷപ്പെടുത്തിയത്.

ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. കോയമ്പത്തൂർ മെഡിക്കൽ കോളജ് വിദ്യാർഥികളായ ഒമ്പതംഗ സംഘമാണ് ഒഴിവുദിവസം നോക്കി രണ്ട് കാറുകളിലായി ബീച്ചിൽ എത്തിയത്. അറപ്പ തോടിനു സമീപം അപകടഭീഷണി അറിയിച്ച് ബോർഡ് സ്ഥാപിച്ചത് വകവയ്ക്കാതെ സംഘം കടലിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു.

സംഘത്തിലെ ഒമ്പതു പേരിൽ ആറ് പേരാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. തിര ആഞ്ഞടിച്ചതോടെ അഭിഷേകും അനസും ചുഴിയിൽ പെട്ടു. ഇതോടെ മറ്റ് നാലു പേരും പ്രാണരക്ഷാർഥം കരയ്ക്ക് ഓടി കയറി രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ സ്ഥിരം രക്ഷാപ്രവർത്തനം നടത്താറുളള സമീപ വാസിയായ അശോകന്‍റെ നേതൃത്യത്തിൽ നാട്ടുകാർ പാഞ്ഞെത്തി. ഇതിനിടയിൽ ഇരുവരും കടലിൽ മുങ്ങിതാഴ്ന്നിരുന്നു. തെരച്ചിലിൽ അനസിനെ രക്ഷപ്പെടുത്തി. ഇതിനകം അഭിഷേക് കടലിൽ അകപ്പെട്ടിരുന്നു.


പിന്നിട് സംഘത്തിലുള്ളവരുടെ കാറിൽ പോയി സ്നേഹതീരം ബീച്ചിലെ ലൈഫ് ഗാർഡുകളായ ബിബീഷ്, അഗസ്റ്റിൻ, ഷിജോ എന്നിവരെ കൂട്ടി കൊണ്ടുവന്നു. ഇവർ നടത്തിയ തെരച്ചിലിൽ അഭിഷേകിനെ മുങ്ങിയെടുത്ത് കരയ്ക്ക് കയറ്റി. തുടർന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അഭിഷേക് രണ്ടാവർഷ എംബിബിഎസ് വിദ്യാർഥിയാണ്. വിവരമറിഞ്ഞ് വാടാനപ്പള്ളി പോലീസും അഗ്നിസുരക്ഷാസേനാംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. ഏതാനും മാസം മുമ്പും സമീപം തന്നെ കടലിൽ കുളിക്കുന്നതിനിടയിൽ തമിഴ്നാട് സ്വദേശി മരിച്ചിരുന്നു. ച്ചു