റോഡുപണി മന്ദഗതിയിൽ; യാത്രക്കാര്‍ വലയുന്നു
Tuesday, September 24, 2024 1:35 AM IST
ഇരിങ്ങാലക്കുട: ഷൊര്‍ണൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത കോണ്‍ക്രീറ്റിംഗിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ജംഗ്ഷന്‍ മുതല്‍ പൂതംകുളം വരെ നടത്തുന്ന റോഡുനിര്‍മാണം 45 ദിവസമായിട്ടും എങ്ങുമെത്തിയില്ല. റോഡിന്‍റെ ഒരുഭാഗം പൊളിച്ച് ടാര്‍നീക്കി പൈപ്പിനായി കുഴിയെടുത്തതല്ലാതെ തുടര്‍പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല. 200 ഓളം വ്യാപാര സ്ഥാപനങ്ങളാണ് ഈ മേഖലയിലുള്ളത്. ഓണക്കച്ചവടം നഷ്ടപ്പെട്ട നിരാശയിലാണ് ഈ റോഡിലെയും ഠാണാ ജംഗ്ഷനിലെയും വ്യാപാരികൾ. പല കടകളും റോഡുപണി തുടങ്ങിയദിവസം പൂട്ടിയതാണ്. പിന്നീട് തുറന്നിട്ടില്ല. വാടകയും തൊഴിലാളികള്‍ക്കു ശമ്പളവും കൊടുക്കാനില്ലാത്തിനാല്‍ കട പൂട്ടിയിടുന്നതാണ് നല്ലതെന്നാണ് ഒരുവിഭാഗം വ്യാപാരികളുടെ നിലപാട്.

യാതൊരു മുന്നൊരുക്കവും മുന്നറിയിപ്പും ഇല്ലാതെ ഓഗസ്റ്റ് ഒന്‍പതു മുതലാണ് റോഡിന്റെ ഒരുഭാഗം തടഞ്ഞ് പൊളിക്കാന്‍ ആരംഭിച്ചത്. ടൗണില്‍ ഇതുമൂലം പലപ്പോഴും വലിയ ഗതാഗതക്കുരുക്കാണ്. അരമണിക്കൂര്‍ വരെ കുരുങ്ങികിടക്കുന്ന അവസ്ഥവരുന്നുണ്ട്.

ഇനിയും സമയമെടുക്കും

കഴിഞ്ഞ ഒരാഴ്ചയായി കോളജ് റോഡ് മുതല്‍ പൂതംകുളം ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് കോണ്‍ക്രീറ്റിടല്‍ പണികളൊന്നും നടക്കുന്നില്ല. റോഡാകട്ടെ വെട്ടിപ്പൊളിച്ചിട്ട നിലയിലും. ഒരു തൊഴിലാളിപോലും ഒരാഴ്ചയായി ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ലെന്നു വ്യാപാരികള്‍ പറഞ്ഞു. ഈനിലയില്‍ പോയാല്‍ എന്നു പണിതീരുമെന്നു പറയാനാവാത്ത അവസ്ഥ. ഇരുനൂറോളം വ്യാപാരസ്ഥാപനങ്ങളാണ് ഈ ഭാഗത്തുള്ളത്.


വാട്ടര്‍ അഥോറിറ്റിയുടെ കണക്‌ഷന്‍ പൈപ്പിലെ പരിശോധന പൂര്‍ത്തിയാക്കിയാലേ പണി തുടങ്ങാനാകൂ. അടുത്ത ബുധനാഴ്ച വരെയാണ് ഇതിനു വാട്ടര്‍ അഥോറിറ്റി സമയം ആവശ്യപ്പട്ടിരിക്കുന്നത്. ഒരു വശത്തുകൂടി ചെറിയ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടെങ്കിലും ഈ റോഡ് കുഴിയാണ്. ഇവിടെ ഗതാഗതം നിയന്ത്രിക്കാന്‍ പോലീസോ കരാര്‍ കന്പനിയുടെ ജീവനക്കാരോ ഇല്ല. ഇത് പലപ്പോഴും തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ആ ഉറപ്പും പാഴായി

റോഡുപണി ആരംഭിക്കുന്നതിനുമുന്‍പ് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എട്ടാഴ്ചയ്ക്കുള്ളില്‍ ഒരുഭാഗം പണി പൂർത്തിയാക്കുമെന്ന് ഉറപ്പുലഭിച്ചിരുന്നു. എന്നാല്‍ 45 ദിവസം പിന്നിട്ടിട്ടും പത്തു ശതമാനംപോലും പണി പൂര്‍ത്തിയായിട്ടില്ലെന്ന് വ്യാപാരികള്‍ കുറ്റപ്പെടുത്തി.

ഒരു സെക്ടറിന്റെ പണി കഴിയാതെ അടുത്തത് ആരംഭിക്കില്ലെന്ന് ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ വ്യാപാരികള്‍ക്കും ബസുടമകള്‍ക്കും ഉറപ്പുനല്‍കിയിരുന്നതാണ്. അതു ലംഘിച്ചുകൊണ്ടാണ് ഊരകം- പെരുമ്പിള്ളിശേരി റോഡുപണി നടക്കുമ്പോള്‍ ഈ ഭാഗത്തും പൊളിച്ചിട്ടത്. ഇതുകൂടാതെ ഇപ്പോള്‍ മൂന്നാമത്തെ സെക്ടറായി വെള്ളാങ്കല്ലൂരില്‍ ബ്ലോക്ക് ജംഗ്ഷന്‍ മുതല്‍ കോണത്തുകുന്നുവരെ റോഡ് പൊളിക്കൽ ആരംഭിച്ചിട്ടുണ്ട്.