കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷനില്‌ പ്ലാറ്റ്ഫോമുകളിൽ കാടുകയറുന്നു
Monday, September 23, 2024 1:35 AM IST
കൊരട്ടി: കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകൾ കാടുകയറുകയാണ്.
പ്ലാറ്റ്ഫോമിലെ സിമന്‍റ് ബഞ്ചുകളിലേക്കും പുല്ല് പടർന്നുകയറിയിട്ടുണ്ട്. ദിനംപ്രതി കൊരട്ടിയിലെയും സമീപപഞ്ചായത്തുകളിലെയും നൂറുകണക്കിന് ജനങ്ങൾ ഇരുദിശകളിലേക്കും സഞ്ചരിക്കാൻ ആശ്രയിച്ചിരുന്ന റെയിൽവേ സ്റ്റേഷനാണിത്. രാത്രിസമയങ്ങളിൽ പാസഞ്ചർ ട്രെയിനുകളിലിറങ്ങുന്ന യാത്രക്കാർ ഭീതിയിലാണ്.


പുല്ലുകൾ തഴച്ചുവളരുന്നതിനിടെ ഇഴജന്തുക്കളുടെ സാന്നിധ്യമേറുമോയെന്ന ആശങ്കയിലാണ് യാത്രികർ. വിഷയത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.