ദർശനത്തിന് ഭക്തജനത്തിരക്ക്; ഇന്നലെ നടന്നത് 86.66 ലക്ഷത്തിന്‍റെ വഴിപാട്
Sunday, September 22, 2024 7:18 AM IST
ഗുരുവായൂർ: അവധി ദിവസങ്ങൾ അടുപ്പിച്ചുവന്നതോടെ ക്ഷേ ത്രത്തിൽ ദർശനത്തിന് വൻ ഭക്തജനത്തിരക്ക്. ദിവസവും പുലർച്ചെ മുതൽ ദർശനത്തിന് ഭക്തരുടെ നീണ്ട നിരയാണ്. വരിപ്പന്തൽ നിറഞ്ഞശേഷം വരി തെക്കേ നടപ്പുരയിലൂടെ പടിഞ്ഞാറെ നടപ്പന്തലും കഴിയുന്ന സ്ഥിതിയാണ്. ഉച്ചതിരിഞ്ഞ് 2.30 ഓടെയാണ് ഈ ദിവസങ്ങളിൽ ക്ഷേത്ര നട അട ച്ചത്. പിന്നീട് 3.30ന് വീണ്ടും തുറക്കും.


ഓണാവധിക്കാലവും പൊതു അവധിയുംകൂടി വന്നതോടെ ഗുരുവായൂരിൽ ഭക്തരെക്കൊണ്ടുനിറഞ്ഞു. ഇന്നലെ 86.66 ലക്ഷത്തിന്‍റെ വഴിപാടുകളാണ് ഭക്തർ നടത്തിയത്. 26.49 ലക്ഷം നെയ്‌വിളക്ക് ശീട്ടാക്കിയുള്ള ദർശന ഇനത്തിൽ ലഭിച്ചു. 24.19 ലക്ഷത്തിന്‍റെ തുലാഭാരം വഴിപടും നടത്തി. 382 ചോറൂൺ വഴിപാട് നടന്നു. ദിനത്തിലെ അവസാന ഞായറാഴ്ചയായ ഇന്നും വലിയ തിരക്ക് അനുഭവപ്പെടും.