തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിലെ ബസ്‌സമരം പിൻവലിച്ചു
Sunday, September 22, 2024 7:18 AM IST
തൃശൂർ: കൊടുങ്ങല്ലൂർ-തൃശൂർ റൂട്ടിലെ അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു. ഇന്നലെ രാവിലെ എഡിഎം മുരളിയുടെ നേതൃത്വത്തിൽ ബസുടമസ്ഥ- തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റിയുമായി നടത്തിയ ചർച്ചയിലാണു തീരുമാനം.

റോഡ് നിർമാണക്കന്പനി നടപ്പാക്കിയ തീരുമാനം ശരിയല്ലെ ന്നും ജില്ലാ കളക്ടർ നാളെ രാവിലെ 11.30ന് കെഎസ്ടിപി, കരാറുകാർ, ആർടിഒ ഉദ്യോഗസ്ഥർ, പോലീസ്, കോർപറേഷൻ മേയർ എന്നിവരുമായി ചർച്ചനടത്തി തീരുമാനമുണ്ടാക്കുമെന്നുമുള്ള ഉറപ്പിലാണു സമരം പിൻവലിച്ചത്.
കെ.വി. ഹരിദാസ് -സിഐടിയു, എം.എസ്. പ്രേംകുമാർ - ടിഡിപിബിഒഎ, എ.സി. കൃഷ്ണൻ - ബിഎംഎസ്, ഷംസുദീൻ - ഐ എൻടിയുസി, സി.എം. ജയാനന്ദ് - കെബിഒ, മുജീബ്റഹ്മാൻ- കെബിടിഎ, എം.എം. വത്സൻ- ബിഎംഎസ്, കെ.കെ. സേതുമാധവൻ- ടിഡിപിബിഒഎ, കെ.പി. സണ്ണി- സിഐടിയു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

വെള്ളിയാഴ്ചമുതലാണ് ബസുടമസ്ഥ തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റി തൃശൂർ- കൊടുങ്ങല്ലൂർ റൂട്ടിൽ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചത്. പൂച്ചിന്നിപ്പാടം മുതൽ ഉൗരകംവരെയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മുതൽ പൂതംകുളംവരെയുള്ള സ്ഥലങ്ങളിൽ റേഡ് നിർമാണം നടക്കുകയാണ്.


ബസുകൾ വഴിതിരിഞ്ഞാണു സർവീസ് നടത്തുന്നത്. വെള്ളാങ്കല്ലൂർ ബ്ലോക്ക് ജംഗ്ഷനിൽ റോഡ് കോണ്‍ക്രീറ്റിംഗ് കോ-ഓർഡിനേഷൻ കമ്മിറ്റിയുമായോ മറ്റുള്ളവരുമായോ ചർച്ചനടത്താതെ റോഡ് ബ്ലോക്ക്ചെയ്തു പണിതുടങ്ങിയതിനാൽ ബസുകൾ നാലുകിലോമീറ്ററോ ളം വളഞ്ഞാണു സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സമരം തുടങ്ങിയത്.

സമരം തുടങ്ങിയതിനുപിന്നാലെ കെഎസ്ആർടിസി നടത്തിയ 12 അധിക സർവീസുകൾ യാത്രക്കാർക്ക് ആശ്വാസമായിരുന്നു. തൃശൂർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽനിന്നായി നാലു ബസുകൾവീതമാണ് ഓടിയത്. മെഡിക്കൽ കോളജ്, കോയന്പത്തൂർകെ എസ്ആർടിസി ബസുകളും യാത്രക്കാർക്ക് സഹായമായി. സ്ഥിരംയാത്രക്കാരിൽ വലിയൊരു വിഭാഗം കൊടുങ്ങല്ലൂർ-വാടാനപ്പിള്ളിവഴിയാണ് പോയത്. നേരത്തേ ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, സിഐ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തിൽ സമരക്കാരുമായി ചർച്ചനടത്തിയെങ്കിലും വിജയിച്ചില്ല.