ഡയപ്പർ സംസ്‌കരണ കേന്ദ്രം പ്രവർത്തന സജ്ജമായി
Sunday, September 22, 2024 7:18 AM IST
എളവള്ളി: ഗ്രാമപഞ്ചായത്ത് തനതായി രൂപകൽപന ചെയ്ത ഡയപ്പർ സംസ്‌കരണ കേന്ദ്രം പ്രവർത്തന സജ്ജമായി. കണിയാംതുരുത്തിൽ പഞ്ചായത്തിന്‍റെ വാതക ശ്മശാനത്തിനോട് ചേർന്നാണ് 15 ലക്ഷം രൂപ ചെലവിട്ട് ആധുനിക യന്ത്ര സംവിധാനങ്ങളോടെ കേന്ദ്രം സ്‌ഥാപിച്ചിട്ടുള്ളത്.

ഡയപ്പറുകൾ പോലുള്ള മാലിന്യങ്ങളുടെ ശേഖരണവും സംസ്കരണവും ഏറെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലാണ് ഇതിന് പരിഹാരമായി സംസ്ഥാനത്ത് ആദ്യമായി ഒരു പഞ്ചായത്ത് ഭരണ സമിതി ഇതിനു മുന്നിട്ടിറങ്ങിയത്.

മാലിന്യ ശേഖരണത്തിൽ ഹരിത കർമസേന അംഗങ്ങളും, കുടുംബശ്രീ അംഗങ്ങളും ഡയപ്പറുകളുടെ കാര്യത്തിൽ നേരിടുന്ന പ്രതിസന്ധി ഗ്രാമസഭയിൽ ചർച്ചയായതിനെ തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ്് ജിയോ ഫോക്സും സെക്രട്ടറി തോമസ് രാജനും മറ്റു ഭരണസമിതി അംഗങ്ങളും ചേർന്ന് നവീന ആശയങ്ങൾ മുന്നോട്ട് വച്ചത്. തൃശൂർ ഗവ.എൻജിനീയറിംഗ് കോളജ് 1987 - 1991 ബാച്ച് മെക്കാനിക്കൽ എൻജിനീയറും പുഴയ്ക്കൽ ഗാല കോംപ്ലക്സിലെ 4 ആർ ടെക്നോളജീസ് ഉടമയുമായ ടി.വി.വിദ്യാരാജനാണ് ഈ പദ്ധതി രൂപകൽപന ചെയ്തത്.

ജനപ്രതിനിധികളുടെ ആശയങ്ങൾക്കനുസരിച്ച് ഇതിനായി ഒട്ടേറെ പ്ലാനുകൾ രൂപകൽപന ചെയ്തു. എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചു മാറ്റേണ്ടി വന്നുവെങ്കിലും, ദൗത്യം വിജയിച്ചു. ഹരിതകർമ്മ സേന വഴി നിശ്ചിത കളക്ഷൻ പോയിന്‍റുകളിൽ നിന്നും ഡയപ്പർമാലിന്യം ശേഖരിച്ച് സംസ്കരണ കേന്ദ്രത്തിൽ എത്തിക്കും.


എൽപിജി ഗ്യാസും വൈദ്യുതിയും ഉപയോഗിച്ചാണ് ഡയപ്പർ സംസ്കരണ കേന്ദ്രത്തിന്‍റെ പ്രവർത്തനം. 45 മിനിറ്റിനുള്ളിൽ 60 ഡയപ്പറുകൾ കത്തിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. സംസ്കരണ കേന്ദ്രത്തിന്‍റെ ഒന്നാം ചേംബറിലാണ് ഡയപ്പറുകൾ നിക്ഷേപിക്കുന്നത്.

850 ഡിഗ്രി സെന്‍റീഗ്രേഡിൽ ഓട്ടോമാറ്റിക് ഇൻഡസ്ട്രിയൽ ബർണറുകൾ ഉപയോഗിച്ച് ഇത് കത്തിക്കും. അപ്പോൾ ഉണ്ടാകുന്ന ക്ലോറിൻ, ഫ്ലൂറിൻ, നൈട്രജൻ, സൾഫർ ഡൈ ഓക്സൈഡ് എന്നീ വാതകങ്ങൾ രണ്ടാം ചേംബറിലേക്ക് കടക്കും. ഇവിടെ ഈ വാതകങ്ങൾ 1000 ഡിഗ്രി സെന്‍റീഗ്രേഡിൽ കത്തിക്കും. കരിയുപൊടിപടലങ്ങളും സൈക്ലോണിക് സെപ്പറേറ്റർ യൂണിറ്റിൽ ശേഖരിക്കും. പിന്നീട് ഇത് വാട്ടർ സ്ക്രൈബർ യൂണിറ്റിലെ വെള്ളത്തിൽ ലയിപ്പിക്കും. ഇത് സെടിമെന്‍റേഷൻ സംഭരണിയിലേക്കും സോക്പിറ്റിലേക്കും ഒഴുകിയെത്തും. അന്തരീക്ഷ ഊഷ്‌മാവിലുള്ള ഈ വാതകങ്ങൾ 30 മീറ്റർ ഉയരമുള്ള ചിമ്മിണി വഴിയാണ് പുറന്തള്ളുക.

കത്തിക്കുന്ന ഡയപ്പറുകളുടെ ചാരം പ്രത്യേകം തയാറാക്കിയ ട്രേകളിൽ ശേഖരിക്കും. അമ്പലമേട് കേരള എൻവിറോ ഇൻഫ്രാസ്ട്രകച്ചർ ലിമിറ്റഡ് എന്ന കമ്പിനിക്ക് കൈമാറും. ആദ്യമായിട്ടാണ് ഒരു ഗ്രാമ പഞ്ചായത്ത് ഇത്തരത്തിലൊരു പദ്ധതി വികസിപ്പിച്ചെടുക്കുന്നത്.
മാലിന്യ സംസ്കരണ രംഗത്ത് എളവള്ളി മോഡൽ ഡയപ്പർ സംസ്‌കരണ കേന്ദ്രം സംസ്ഥാനത്തിനാകെ മാതൃകയാവുകയാണ്.