വരുംവർഷം കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമാകും: മുഖ്യമന്ത്രി
Tuesday, September 24, 2024 1:34 AM IST
സ്വന്തം ലേഖകൻ

രാമവർമപുരം: അടുത്തവർഷം നവംബർ ഒന്നിനു കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ലൈഫ് മിഷന്‍റെ ഭാഗമായി മാറ്റാംപുറത്തുള്ള തൃശൂർ കോർപറേഷന്‍റെ സ്വന്തം സ്ഥലത്തുനിന്നു മൂന്നു‌സെന്‍റ് ഭൂമിയുടെ കൈവശാവകാശം 231 ഭൂരഹിതഭവനരഹിതർക്കു നൽകുന്നതിന്‍റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എട്ടുവർഷത്തിനിടെ 4.25 ലക്ഷം ആളുകൾക്കു വീടും 3.88 ലക്ഷം പേർക്കു പട്ടയവും നൽകി. രണ്ടാം എൽഡിഎഫ് സർക്കാരിന്‍റെ കാലത്തുമാത്രം 1,80, 887 പേർക്കു പട്ടയം നൽകി. ഒന്നാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി 54,535 പട്ടയങ്ങളും രണ്ടാം കർമപരിപാടിയുടെ ഭാഗമായി 67,063 പട്ടയങ്ങളും മൂന്നാം ഭാഗമായി 31,495 പട്ടയങ്ങളും നാലാം ഭാഗമായി ഇതുവരെ 27,284 പട്ടയങ്ങളും വിതരണം ചെയ്തു.


മൂന്നു സെന്‍റ് പോലുമില്ലാത്ത 3.41 ലക്ഷം പേർക്കു ഭൂമിനൽകാൻ 10,500 ഏക്കർ വേണം. ലാൻഡ് ബോർഡുകളിൽ നിലനിൽക്കുന്ന കേസുകൾ തീർപ്പാക്കിയാൽ 8210 ഏക്കർ കണ്ടെത്താം.

താലൂക്ക് ലാൻഡ് ബോർഡുകളിൽ നിലനിൽക്കുന്ന ആയിരത്തിലധികം മിച്ചഭൂമി കേസുകൾകൂടി തീർപ്പാക്കിയാൽ എല്ലാവർക്കും ഭൂമി നൽകാം. പട്ടയം ലഭിക്കാത്തവരുടെ പട്ടിക തയാറാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാറ്റാംപുറത്തു നടന്ന ചടങ്ങിൽ മേയർ എം.കെ. വർഗീസ്, മന്ത്രിമാരായ കെ. രാജൻ, ഡോ.ആർ. ബിന്ദു, പി. ബാലചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പ്രിൻസ്, ഡെപ്യുട്ടി മേയർ എം.എൽ. റോസി, വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര മോഹൻ എന്നിവർ പങ്കെടുത്തു.