എരുവാട്ടി: മേഖലയിൽ വന്യമൃഗശല്യം രൂക്ഷമായി. നിരവധി കൃഷിക്കാരുടെ കപ്പ, ചേന, ചേമ്പ് , തെങ്ങ്, എന്നിവ വ്യാപകമായി നശിപ്പിച്ചു. മാത്യു തെക്കേക്കര, ബാബു മേനോനിക്കൽ, തോമസ് മഞ്ഞാമറ്റം, വി.റ്റി തോമസ്, കുര്യാക്കോസ് വലിയവീട്ടിൽ, ജോർജ് അഞ്ചുപ്ലാക്കൽ എന്നിവരുടെ കൃഷികളാണ് കാട്ടുപന്നികൾ വ്യാപകമായി നശിപ്പിച്ചത്. കാർഷിക പ്രതിസന്ധി രൂക്ഷമായ സാഹചര്യം നിലനില്ക്കുമ്പോഴാണ് കൃഷിക്കാർക്ക് ഭീഷണിയായി മൃഗങ്ങൾ നാട്ടിലിറങ്ങി നാശനഷ്ടങ്ങൾ വിതക്കുന്നത്.
കൃഷിക്കാരുടെ വിളകൾ സംരക്ഷിക്കാൻ പഞ്ചായത്തും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും അടിയന്തരമായും ഇടപ്പെടണമെന്ന് ജനത വായനശാലയിൽ ചേർന്ന കൃഷിക്കാരുടേയും നാട്ടുകാരുടേയും യോഗം ആവശ്യപ്പെട്ടു. വാർഡ് അംഗം ജോസഫ് ജോൺ ഉത്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് കെ.കെ.ശശി അദ്ധ്യക്ഷത വഹിച്ചു. മാത്തുക്കുട്ടി മേനോനിക്കൽ, രാജേഷ് മാത്യു പുതുപ്പറമ്പിൽ, സ്ക്കറിയ തോമസ് പൊട്ടങ്കുളം, തോമസ് വടക്കേക്കുറ്റ്, ജോണി ഇളന്തോട്ടത്തിൽ,കെ.ആർ ശ്യാംകുമാർ, തോമസ് പഴയിടത്തു, കെ.വി.മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.