വിദ്യാർഥികൾ വഴിതെറ്റുന്നതു തടയാനാകണം: മുഖ്യമന്ത്രി
Monday, October 21, 2024 3:06 AM IST
കണ്ണൂർ: സ്‌കൂളിന്‍റെ യഥാർഥ മേന്മ നിൽക്കുന്നത് അതിന്‍റെ ഉത്പന്നങ്ങളായ വിദ്യാർഥികൾ സമൂഹ ത്തിന് ഗുണകരമാകുന്ന വിധം സൃഷ്ടിക്കപ്പെടുമ്പോഴാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി എകെജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രണ്ടാംഘട്ട വികസന പ്രവർത്തന ത്തിന്‍റെ ഭാഗമായി നിർമിച്ച ഹയർസെക്കൻഡറി ബ്ലോക്ക്, ഇൻഡോർ സ്‌റ്റേഡിയം, സ്മാർട്ട് ക്ലാസ് മുറികൾ, സ്‌കൂൾ ഹാൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിദ്യാർഥികൾ ഈ പ്രായത്തിൽ വഴിമാറാതിരിക്കാൻ പ്രത്യേകമായി ശ്രദ്ധിക്കണം. വഴിമാറ്റാൻ ചില ശ്രമങ്ങൾ ഉണ്ടായേക്കാം. നമ്മുടെ സമൂഹത്തിൽ ശരിയല്ലാത്ത അത്തരം ചില പ്രവണതകൾ കാണാൻ കഴിയുന്നുണ്ട്. അതിന് തടയിടാൻ കഴിയണം. അതിന് തടയിടാൻ സ്‌കൂളിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാവർക്കും ബാധ്യതയുണ്ട്. അധ്യാപകരായാലും പൂർവ വിദ്യാർഥികളായാലും രക്ഷിതാക്കളായാലും എല്ലാവർക്കും ആ ജാഗ്രത ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


പിണറായി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും സാമ്പത്തിക സമിതികൾ രൂപീകരിച്ച് സ്വരൂപിച്ച തുക ഉപയോഗിച്ച് വാങ്ങിയ 67 സെന്‍റ് സ്ഥലത്താണ് ഹയർസെക്കൻഡറി ബ്ലോക്ക് നിർമിച്ചിരിക്കുന്നത്. സ്‌കൂൾ മുൻ പ്രിൻസിപ്പൽ ആർ. ഉഷാനന്ദിനി, 2023 സിവിൽ സർവീസ് പരീക്ഷയിൽ 701ാം റാങ്ക് നേടിയ പൂർവ വിദ്യാർഥി കെ. സായന്ത്, പിഡബ്ല്യൂഡി. ബിൽഡിംഗ് വിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ എസ്ബി ലജീഷ് കുമാർ, നിർമാണ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകിയ യുഎൽസിസിഎസ്, പിക്കോസ് എന്നീ സ്ഥാപനങ്ങളെയും പിഡബ്ല്യൂഡി കരാറുകാരൻ ടി.പി. പ്രകാശനെയും മുഖ്യമന്ത്രി ഉപഹാരം നൽകി അനുമോദിച്ചു. വ്യക്തിഗത നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികളെയും മുഖ്യമന്ത്രി അനുമോദിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.