ജൽജീവൻ പദ്ധതി അവതാളത്തിൽ; കുടിവെള്ളത്തിനായി കാത്തിരിപ്പ്
Tuesday, October 22, 2024 3:20 AM IST
ആലക്കോട്: മലയോര മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായുള്ള ജൽ ജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ അവതാളത്തിൽ.

ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുക എന്നതാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ലക്ഷ്യം. അഞ്ചു വർഷം മുമ്പ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതി ഈ വർഷം പൂർത്തീകരിക്കുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും മലയോര മേഖലയിൽ പദ്ധതി പ്രവർത്തനങ്ങൾ ഇപ്പോഴും എങ്ങും എത്തിയില്ല. പൈപ്പ് സ്ഥാപിക്കൽ പ്രവൃത്തിയും നടക്കുന്നില്ല . പുതിയതായി ടാറിംഗ് പൂർത്തികരിച്ച റോഡുകൾ കുത്തിപ്പൊളിച്ചാണ് നേരത്തെ പൈപ്പുകൾ സ്ഥാപി ച്ചതെന്ന് പലയിടത്തും നിന്നും പരാതികൾ ഉയർന്നിരുന്നു.


വേനൽ കനക്കുമ്പോൾ കടുത്ത കുടിവെള്ള ക്ഷാമമാണ് മലയോര മേഖലയിലെങ്ങും അനുഭവ പ്പെടുന്നത്. നിലവിലുള്ള ജലനിധി ശുദ്ധജല വിതരണം നിലച്ചിട്ട് കാലങ്ങൾ ഏറെയായി. ജൽ ജീവൻ മിഷൻ പദ്ധതിക്കായി മലയോര മേഖലയുടെ പല ഭാഗത്തായി റോഡരികിൽ ഇറക്കിയിട്ടിരിക്കുന്ന ലക്ഷങ്ങൾ വിലയുള്ള പൈപ്പുകൾ മാസങ്ങളായി വെയിലും മഴയുമേറ്റു നശിക്കുന്ന നിലയിലാണ്. കടുത്ത വേനൽക്കാലം ആരംഭിക്കുന്നതിന് മുമ്പായി ജൽ ജീവൻ പദ്ധതി പൂർത്തീകരിക്കണമെന്നാണ് ജനത്തിന്‍റെ ആവശ്യം.