കണ്ണൂർ രാജ്യാന്തര വിമാനത്താവളം: അനുബന്ധ വികസന പദ്ധതികൾ പ്രഖ്യാപനത്തിലൊതുങ്ങി
Monday, October 21, 2024 3:07 AM IST
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം സാമ്പത്തിക പ്രതിസന്ധിയിലായതോടെ ഇതോടൊപ്പം പ്രഖ്യാപിച്ചിരുന്ന പല വികസന പദ്ധതികളും പ്രഖ്യാപനത്തിലൊതുങ്ങി. വ്യോമയാനേതര (നോൺ എയ്‌റോ) വരുമാനം ലക്ഷ്യമിട്ടാണ് കിയാൽ വിവിധ പദ്ധതികൾക്ക് രൂപം നൽകിയിരുന്നത്. എന്നാൽ, വിമാനത്താവളം പ്രവർത്തനം തുടങ്ങി ഒരു വർഷത്തിന് ശേഷം വന്ന കോവിഡ് വ്യാപനം എല്ലാം തകിടംമറിച്ചു. കൺവൻഷൻ സെന്‍റർ, മൾട്ടി സ്‌പെഷാലിറ്റി ആശുപത്രി, ബിസിനസ് ക്ലാസ് ഹോട്ടൽ തുടങ്ങിയ പദ്ധതികൾക്ക് ക്ഷണിച്ച ടെൻഡർ കിയാലിന് പിൻവലിക്കേണ്ടി വന്നു. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ഇനിയും കണ്ണൂർ വിമാനത്താവളത്തിന് സാധിച്ചിട്ടില്ല.

2000 ഏക്കറിലധികം ഭൂമി കൈവശമുണ്ടെങ്കിലും വരുമാനം ലഭ്യമാകുന്ന പദ്ധതികളൊന്നും നടപ്പാക്കാൻ ഇതുവരെയായിട്ടില്ല. ബിപിസിഎല്ലുമായി ചേർന്നുള്ള പെട്രോൾ ബങ്കിന്‍റെ നിർമാണം മാത്രമാണ് തുടങ്ങിയിട്ടുള്ളത്. കൂടുതൽ സംരംഭങ്ങൾ ഉടൻ വരുമെന്ന് അധികൃതർ പറയുന്നുണ്ട്.

കൺവൻഷൻ സെന്‍ററും
സ്‌കൈവാക്കും

വിമാനത്താവളത്തിന്‍റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് കൺവെൻഷൻ സെന്‍റർ, മൾട്ടി സ്‌പെഷാലിറ്റി ആശുപത്രി, ബിസിനസ് ക്ലാസ് ഹോട്ടൽ തുടങ്ങിയ പദ്ധതികൾ പ്രഖ്യാപിച്ചത്. കാർ പാർക്കിംഗിൽനിന്ന് ടെർമിനലിലേക്ക് സ്‌കൈവാക്ക് നിർമിക്കാനും പദ്ധതിയുണ്ടായിരുന്നു. യാത്രക്കാരോടൊപ്പം വിനോദ സഞ്ചാരികളെയും ആകർഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ കോവിഡിന്‍റെ സാഹചര്യത്തിൽ ഇവയുമായി മുന്നോട്ടുപോകാനായില്ല. ഡേ ഹോട്ടലും ഡ്യൂട്ടിഫ്രീ ഷോപ്പും മാത്രമാണ് വിമാനത്താവളത്തിൽ തുടങ്ങാനായത്.


ചരക്കുവിമാന സർവീസ്

ദ്രാവിഡൻ ഏവിയേഷന്‍റെ നേതൃത്വത്തിൽ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ചരക്കുവിമാന സർവീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷമായിരുന്നു. ഉദ്ഘാടനച്ചടങ്ങിന് രണ്ട് മന്ത്രിമാർ വരെയെത്തിയെങ്കിലും സർവീസ് തുടങ്ങാനായില്ല. വിമാനക്കമ്പനിയുമായി കരാർ ഒപ്പുവയ്ക്കുന്നതിൽ വന്ന വീഴ്ചയാണ് കാരണമെന്നാണ് ബന്ധപ്പെട്ടവർ ആരോപിക്കുന്നത്. 18000 മെട്രിക് ടൺ സംഭരണശേഷിയുള്ള കാർഗോ കോംപ്ലക്‌സും വിപുലമായ അന്താരാഷ്ട്ര കാർഗോ ടെർമിനലുമുണ്ടെങ്കിലും യാത്രാവിമാനങ്ങളിൽ നാമമാത്രമായ ചരക്കുനീക്കമേ ഇപ്പോൾ നടക്കുന്നുള്ളൂ.

വിമാന അറ്റകുറ്റപ്പണി കേന്ദ്രം

കിയാലിനുള്ള വിപുലമായ സ്ഥലസൗകര്യം ഉപയോഗപ്പെടുത്തി വിമാനങ്ങളുടെ അറ്റകുറ്റപ്പണി കേന്ദ്രം (മെയിന്‍റനൻസ് റിപ്പയർ ഓവർഹോൾ) തുടങ്ങാനും പദ്ധതിയിട്ടിരുന്നു. 108 ഏക്കർ സ്ഥലമേറ്റെടുക്കാൻ 2019ൽ സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. കീഴല്ലൂർ കാനാട് ഭാഗത്ത് സർവേ നടത്തിയെങ്കിലും സ്ഥലമേറ്റെടുപ്പിനുള്ള നടപടി മുന്നോട്ടുപോയില്ല. വിമാനങ്ങളുടെ എല്ലാവിധ അറ്റകുറ്റപ്പണിയും സുരക്ഷാ പരിശോധനകളും നിർവഹിക്കുന്ന കേന്ദ്രമാണ് എംആർഒ ഹബ് വിമാനത്താവളമെന്ന നിലയിലേക്ക് ഉയരാൻ പദ്ധതി സഹായകമാകും.