കാത്തുമടുത്ത റഗുലേറ്റർ കം ബ്രിഡ്‌ജ്
Saturday, October 19, 2024 7:14 AM IST
ആലക്കോട്: ടൗണിനോട് ചേർന്ന പുഴയിൽ കൊട്ടാരം കടവിൽ റഗുലേറ്റർ കം ബ്രിഡ്‌ജ് സ്ഥാപിക്കു മെന്ന പ്രതീക്ഷ കൈവിട്ട് തദ്ദേശവാസികൾ. മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുണ്ട് ഈ ആവശ്യത്തിന്. റഗുലേറ്റർ കം ബ്രിഡ്‌ജ് സ്ഥാപിച്ചാൽ മോറാനി, നെല്ലിക്കുന്ന്, ഒറ്റത്തെ പ്രദേശത്തെ ആയിരക്കണക്കിനു കുടുംബങ്ങളിലെ ജനങ്ങളുടെ യാത്രാ സൗകര്യത്തിന് പരിഹാരമാകും. എന്നാൽ, ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ താത്പര്യം കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

വിദ്യാർഥികൾക്ക് സ്‌കൂളിൽ പോകാനും ആളുകൾക്ക് ടൗണും ആയി ബന്ധപ്പെടാനും ഒറ്റത്തൈ റോഡിനെ മോറാനി റോഡുമായി ബന്ധിപ്പിക്കുന്നതിന് പാലം അത്യാവശ്യമാണ്.1980ൽ പണികഴിച്ച നടപ്പാലത്തിന്‍റെ കൈവരികളും പാലത്തിന്‍റെ കോൺക്രീറ്റും തകർന്ന നിലയിലാണ്. ഇരുഭാഗത്തു നിന്നും കയറിയിറങ്ങുന്നതിനുള്ള ചവിട്ടുപടികളും തകർന്ന് അപകടാവസ്ഥയിലാണ്.


കൃഷി ആവശ്യത്തിന് വേനൽക്കാലത്ത് ജല ലഭ്യതയ്ക്കും കൊട്ടാരം കടവിൽ റഗുലേറ്റർ കം ബ്രിഡ്‌ജ് നിർമിക്കണമെന്നാണ് ജനത്തിന്‍റെ ആവശ്യം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തും ചേർന്ന് പ്ലാനും എസ്റ്റിമേറ്റും തയാറാക്കിയിരുന്നെങ്കിലും പിന്നീട് തുടർനടപടികൾ ഉണ്ടായിട്ടില്ലന്നാണ് നാട്ടുകാരുടെ ആരോപണം.