എല്ലാ വിദ്യാർഥികൾക്കും തുല്യതയാണ് ലക്ഷ്യം: മന്ത്രി വി. ശിവൻകുട്ടി
Saturday, October 19, 2024 7:14 AM IST
കണ്ണൂർ: അസമത്വങ്ങൾ ഇല്ലാതാക്കി എല്ലാ വിദ്യാർഥികൾക്കും തുല്യത സൃഷ്ടിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് മന്ത്രി വി. ശിവൻകുട്ടി. നെരുവമ്പ്രം ഗവ. വൊക്കേഷണൽ (ടെക്നിക്കൽ) ഹയർ സെക്കൻഡറി സ്‌കൂളിൽ സംസ്ഥാന സർക്കാർ അനുവദിച്ച ഒരുകോടി രൂപ ഉപയോഗിച്ച് നിർമിച്ച പ്ലസ് ടു ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഗ്രാമീണ മേഖലയിലെ സ്‌കൂളുകൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമൂഹങ്ങൾക്കും ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് സർക്കാർ മുൻഗണന നൽകുന്നതായും മന്ത്രി പറഞ്ഞു. എം. വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

കുട്ടികളെ പഠിപ്പിക്കുന്നതിന് കോഴ വാങ്ങുന്ന പ്രവണത കേരളത്തിൽ അവസാനിപ്പിച്ചേ മതിയാകുവെന്ന് മന്ത്രി വി. ശിവൻകുട്ടി. പുറച്ചേരി ഗവ. യുപി സ്‌കൂളിൽ സംസ്ഥാന സർക്കാർ 71 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഒന്നു മുതൽ അഞ്ചു വരെയുള്ള വിദ്യാർഥികളെ അവർക്ക് താങ്ങാനാകാത്ത രീതിയിൽ പഠിപ്പിക്കരുത്. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ അധ്യാപകർ നന്നായി പരിശ്രമിക്കണം. കുട്ടികളോട് ശത്രുതാ മനോഭാവത്തിൽ പെരുമാറാൻ പാടില്ലെന്നും അധ്യാപകരും രക്ഷകർത്താക്കളും കുട്ടികളുടെ മാനസികാവസ്ഥ അനുസരിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.


പരിയാരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നത് സർക്കാരിന്‍റെ പ്രതിബദ്ധതയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പബ്ലിക് സ്‌കൂളിൽ സർക്കാർ ഫണ്ടിൽനിന്ന് ഒരുകോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടവും വിജയോത്സവവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി.