ഇന്‍ഡിഗോ വിമാന കമ്പനി നഷ്‌ടപരിഹാരം നല്കണമെന്ന് ഉപഭോക്തൃകോടതി
Saturday, October 19, 2024 7:15 AM IST
കണ്ണൂര്‍: യാത്ര പുറപ്പെടുന്നതിന്‍റെ അടുത്ത ദിവസങ്ങളില്‍ വിറ്റ ടിക്കറ്റ് വിലയേക്കാളും അഞ്ചു മാസത്തിലേറെ മുമ്പ് മുന്‍കൂട്ടി ബുക്ക് ചെയ്തപ്പോള്‍ വാങ്ങിയ ടിക്കറ്റിന് വന്‍തുക ഈടാക്കിയ ഇന്‍ഡിഗോ കമ്പനി യാത്രക്കാര്‍ക്ക് അധികമായി ഈടാക്കിയ സംഖ്യയും നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കണമെന്ന് കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചു.

2022 ഡിസംബര്‍ 16ന് ദോഹയില്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണാന്‍ 2022 ജൂലൈ അഞ്ചിന് എന്‍ട്രി ടിക്കറ്റ് കിട്ടിയതിനാല്‍ ദോഹയിലേക്ക് പോകുന്നതിനും തിരിച്ച് നാട്ടിലേക്ക് വരുന്നതിനുമായി 2022 ജൂലൈ ഏഴിന് തന്നെ (160 ദിവസം മുമ്പ്) വിമാന ടിക്കറ്റ് ബുക്ക് ചെയ്ത കണ്ണൂരിലെ അഡ്വ. കെ.എൽ. അബ്ദുള്‍ സലാം, അഡ്വ. മുഹമ്മദ് സയ്യിദ് ഖുതുബ്, മാസിയ അബ്ദുള്‍ സലാം, ഗുല്‍ബുദ്ദിന്‍ ഇഖ്മത്യാര്‍ എന്നിവര്‍ നല്കിയ പരാതി അനുവദിച്ചാണ് കോടതി ഉത്തരവ്.

യാത്ര പുറപ്പെടുന്നതിന് കുറെ മുമ്പെ വിമാന ടിക്കറ്റ് ബുക്ക് ചെയ്താല്‍ ടിക്കറ്റ് നിരക്കില്‍ വലിയ ഇളവ് കിട്ടുമെന്നതിനാലാണ് മേപ്പടി ടിക്കറ്റുകള്‍ 2,28,999 രൂപ നല്‍കി 160 ദിവസം മുന്പേ ബുക്ക് ചെയ്തതെന്നും എന്നാല്‍ യാത്ര ചെയ്ത ദിവസം ഇതേ വിമാനത്തില്‍ ദോഹയിലേക്കും തിരിച്ച് നാട്ടിലേക്കും യാത്ര ചെയ്തവരില്‍നിന്നും കാര്യം അന്വേഷിച്ചപ്പോഴാണ് തങ്ങള്‍ കൊടുത്ത ടിക്കറ്റ് നിരക്കിനേക്കാളും വളരെ കുറവ് സംഖ്യ മാത്രമേ പിന്നീട് ഇങ്ങോട്ട് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരോട് വിമാന കമ്പനി ഈടാക്കിയിട്ടുള്ളൂവെന്ന് മനസിലായി. ഇത് തികച്ചും വഞ്ചനയും സര്‍വീസിലെ അപര്യാപ്തതയും അന്യായമായ വ്യാപാര സമ്പ്രദായമാണെന്നും കോടതിയെ രേഖകള്‍ സഹിതം പരാതിക്കാര്‍ ബോധിപ്പിച്ചു.


അതിന്‍റെ അടിസ്ഥാനത്തിലാണ് 1,12,000 രൂപ അധികമായി ഈടാക്കിയതായി കണ്ടെത്തുകയും മേപ്പടി സംഖ്യ യാത്രക്കാര്‍ക്ക് തിരിച്ചുകൊടുക്കാനും നഷ്ട പരിഹാരമായി 1,00,000 രൂപയും കോടതി ചെലവായി 10,000 രൂപയും കൂടി ആകെ രണ്ടു ലക്ഷത്തിഇരുപത്തിരണ്ടായിരം രൂപ വിധി കിട്ടിയ തീയതി മുതല്‍ ഒരു മാസത്തിനകം പരാതിക്കാര്‍ക്ക് വിമാന കമ്പനിയും ട്രാവല്‍ ഏജന്‍റും കൂടി നല്‍കണമെന്നും അല്ലാത്ത പക്ഷം 2,12,000 രൂപയ്ക്ക് ഒമ്പത് ശതമാനം വാര്‍ഷിക പലിശയും നല്‍കണമെന്നും പ്രസിഡന്‍റ് രവി സുഷ, മോളിക്കുട്ടി മാത്യു, കെ.പി. സജീഷ് എന്നിവര്‍ മെംബറുമാരായിട്ടുള്ള കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചത്.