വാഴഗ്രാമമായി ചെറുപുഴ
Friday, October 18, 2024 8:18 AM IST
ചെറുപുഴ: ചെറുപുഴ കൃഷിഭവന്‍റെ മികച്ച പിന്തുണയും കർഷകരുടെ ഇച്ഛാശക്തിയും സമന്വയിച്ച തോടെ ചെറുപുഴ വാഴഗ്രാമമായി മാറുന്നു. തരിശിട്ട കൃഷിസ്ഥലങ്ങൾ കണ്ടെത്തി സ്ഥലമുടമകളെ ബന്ധപ്പെട്ട് കൃഷി സ്ഥലം പാട്ടത്തിന് കൊടുക്കാൻ തയാറുണ്ടോ എന്ന് തിരക്കും. കൃഷിസ്ഥലങ്ങൾ ലഭിച്ചാൽ അവ പാട്ടത്തിനെടുത്ത് കൃഷി ചെയ്യാൻ തയാറുള്ള വ്യക്തികളേയും സംഘങ്ങളേയും കണ്ടെത്തുകയാണ് അടുത്തപടി.

ഉടമസ്ഥരുമായി സംസാരിച്ച് കരാർ വച്ചാലുടൻ കൃഷി ആരംഭിക്കും. കൃഷിഭവൻ നടത്തുന്ന നേതൃത്വപരമായ പങ്ക് ഇതിനകം തന്നെ 35,000 ലധികം വാഴകൃഷി ചെയ്യുന്ന തിലേക്കു നയിച്ചു. ഹോർട്ടികൾച്ചർ മിഷന്‍റെ രണ്ട് പദ്ധതികൾ പ്രകാരം വാഴ കൃഷി ചെയ്യുന്ന കർഷകർക്ക് സഹായധനം ലഭ്യമാകും. എക്സ്പോർട്ട് ഓറിയന്‍റഡ് ബനാനാ പദ്ധതി പ്രകാരം ഹെക്ടറിന് 35,000 രൂപ വരെയും ബനാനാ ഏരിയ എക്സ്പാൻഷൻ പദ്ധതി പ്രകാരം 26,250 രൂപയും സഹായധനവും ലഭ്യമാകും. കൃഷിഭവന്‍റെ വിവിധ പദ്ധതികൾ പ്രകാരം 35,000 ത്തിലേറെ വാഴകൾ കൃഷി ചെയ്തു കഴിഞ്ഞു. 5000 ത്തിലേറെ ടിഷ്യു കൾച്ചർ വാഴയും കർഷകർക്ക് വിതരണം ചെയ്തു.


കൂടാതെ ഈ വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 40,000 ത്തിലേറെ വാഴവിത്തുകളും കർഷകർക്ക് സൗജന്യമായി ഉടൻ വിതരണം ചെയ്യും. കർഷകർ വിവിധ നഴ്സറികളിൽ നിന്ന് സ്വന്തമായി വാങ്ങി വച്ചത് വേറെയുമുണ്ട്. കൃഷിഭവന്‍റെ പ്രവർത്തനത്തിൽ പ്രചോദനം ഉൾക്കൊണ്ട് നിരവധി യുവകർഷകരാണ് ഈ വർഷം വാഴകൃഷിയിലേക്ക് വന്നത്.

ഈ വർഷം 100 ഏക്കറോളം സ്ഥലത്ത് ഒരു ലക്ഷത്തോളം വാഴ കൃഷി ചെയ്യുന്നു. കൃഷിഭവന്‍റെ നിർദേശമനുസരിച്ച് ശാസ്ത്രീയമായി കൃഷി ചെയ്യുന്ന നാടൻ എത്തവാഴയ്ക്ക് 30 കിലോവരെ തൂക്കമുണ്ട്. ചെറുപുഴ കൃഷി ഓഫീസർ പി. അഞ്ജു, കൃഷി അസിസ്റ്റന്‍റ് സുരേഷ് കുറ്റൂർ എന്നിവർ കർഷകർക്ക് സഹായങ്ങളും നിർദേശങ്ങളുമായി എപ്പോഴും കൂടെയുണ്ട്.