പയ്യാവൂർ: കേരളത്തിലെ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ സർക്കാർ തയാറാകണമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
എൽഡിഎഫ് സർക്കാർ തന്നെ നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ട് വർഷങ്ങളായിട്ടും നടപ്പാക്കുന്നതിൽ സർക്കാർ വൈമുഖ്യം കാട്ടുകയാണ്. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് ജനങ്ങൾ കരുതുന്നത്. ഇനിയും കാലതാമസം കൂടാതെ കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള ആർജ്ജവം സംസ്ഥാന സർക്കാർ കാണിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ട്രഷറർ അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേൽ മുഖ്യ പ്രഭാഷണം നടത്തി. അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, ഗ്ലോബൽ സെക്രട്ടറിമാരായ ഷീജ കാറുകുളം, പീയൂസ് പറയിടം, വൈസ് പ്രസിഡന്റുമാരായ ഐ.സി.മേരി, ബെന്നിച്ചൻ മഠത്തിനകം, ഷിനോ പാറയ്ക്കൽ, ടോമി കണയങ്കൽ, വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ബെന്നി പുതിയാംപുറം, ബേബി നെട്ടനാനി, സെക്രട്ടറിമാരായ ജോർജ് വലിയമർത്താങ്കൽ, ഡേവിസ് ആലങ്ങാടൻ, ജയിംസ് ഇമ്മാനുവൽ, ജോർജ് കാനാട്ട്, സിബി ജാതികുളം, ജോസഫ് കൊച്ചുകുന്നത്ത്പറമ്പിൽ, ഷിജിത്ത് കുഴിവേലിൽ, രാജീവ് കണിയാന്തര, മാർട്ടിൻ കൊട്ടാരം, സിജോ കണ്ണേഴത്ത്, വർഗീസ് പള്ളിച്ചിറ, ഷാജു ഇടശേരി, ഫൊറോന പ്രസിഡന്റുമാരായ ജയ്സൺ അട്ടാറമാക്കൽ, ബേബി കോയിക്കൽ, സ്റ്റീഫൻ കീച്ചേരികുന്നേൽ, തോമസ് വർഗീസ്, അഡ്വ.ബിജു ഒറ്റപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.