ഇരിട്ടി പുതിയ പാലത്തിനു ഭീഷണിയായി ഒഴുകിയെത്തിയ മരങ്ങൾ
Sunday, October 20, 2024 7:26 AM IST
ഇരിട്ടി: കനത്ത മഴിയിലും വനമേഖലയിലെ മണ്ണിടിച്ചിലിലും കടപുഴകി ഒഴുകിയെത്തിയ കൂറ്റൻ മരങ്ങൾ ഇരിട്ടി പുതിയ പാലത്തിന്‍റെ തൂണുകളിൽ കുടുങ്ങിക്കിടക്കുന്നു. പഴശി പദ്ധതിയുടെ ഷട്ടറുകൾ പൂർണമായും തുറന്നതോടെയാണ് പാലത്തിന്‍റെ തൂണുകളിൽ തങ്ങി നിൽക്കുന്ന മരങ്ങൾ ദൃശ്യമായത്.

പഴശി ഡാമിന്‍റ ഷട്ടറുകൾ താഴ്ത്തുന്നതിന് മുന്പ് ഇവ നീക്കം ചെയ്തില്ലെങ്കിൽ പുഴയിലൂടെ ഒഴുകിയെത്തുന്ന മറ്റു വസ്തുക്കൾ കൂടി മരത്തിൽ തടഞ്ഞ് ഇവിടെ കെട്ടിക്കിടക്കും. ഇതോടെ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുന്നത് പാലത്തിന് ഭീഷണിയാകുകയും ചെയ്യും.


കുത്തൊഴുക്കുള്ള പുഴയിൽ തൂണിൽ കുടുങ്ങിക്കിടക്കുന്ന വലിയ മരങ്ങൾ മുറിച്ചു മാറ്റുന്നത് അതീവ ദുഷ്കരമായ ജോലിയാണ്. വിദഗ്ദ്ധരായ തൊഴിലാളികളെ ഉപയോഗിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മരം മുറിച്ചുമാറ്റാൻ പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം എന്നാണ് പൊതുവിൽ ഉയരുന്ന ആവശ്യം.