യാത്രാ ക്ലേശത്തിൽ വലഞ്ഞ് ഉരുപ്പുംകുറ്റി നിവാസികൾ
Monday, October 21, 2024 3:07 AM IST
ഇരിട്ടി: ഉരുപ്പുംകുറ്റിയിലെ അവസാനത്തെ താത്ക്കാലിക ബസിനും സിംഗിൾ ബെൽ മുഴങ്ങിയതോടെ യാത്ര സൗകര്യം ഇല്ലാതെ പ്രദേശവാസികൾ ദുരിതത്തിൽ. അയ്യൻകുന്ന് പഞ്ചായത്തിലെ കുടിയേറ്റ ഗ്രാമമായ ഉരുപ്പുംകുറ്റിയിൽ ആദ്യകാലങ്ങളിൽ നിരവധി ബസുകൾ സർവീസ് നടത്തിയിരുന്നു.

എന്നാൽ പിന്നീട് അത് രണ്ട് ബസുകളായി ചുരുങ്ങി. സാങ്കേതിക കാരണങ്ങളാൽ ഈ രണ്ട് ബസുകൾ ഓട്ടം നിർത്തിയതോടെ പ്രദേശവാസികളുടെ യാത്ര ക്ലേശത്തിന് പരിഹാരം കാണാൻ താത്കാലിക പെർമിറ്റിൽ ഒരു ബസ് രണ്ട് വർഷമായി സർവീസ് നടത്തിയിരുന്നു. എന്നാൽ, അധികൃതർ താത്കാലിക പെർമിറ്റ് പുതുക്കി നൽകാതെ വന്നതോടെ ഈ ബസും ഇപ്പോൾ ഓട്ടം നിലച്ചിരിക്കുകയാണ്.

ഇതോടെ ഈ പ്രദേശത്തെ ആളുകളുടെ ഏക യാത്ര മാർഗം ഇല്ലാതായി. ഇതോടെ ഉരുപ്പുംകുറ്റിയിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെ കരിക്കോട്ടകരിയിലോ അങ്ങാടികടവിലോ എത്തിയാൽ മാത്രമെ ടാക്‌സി സൗകര്യം പോലും ലഭിക്കുകയുള്ളു. അതും ഭീമമായ തുക ടാക്‌സി കൂലി നൽകി ദിവസവും സ്കൂ‌ളിലും ജോലിക്കും പോകുകയെന്നത് പ്രദേശവാസികളെ സംബന്ധിച്ച് അസാധ്യമാണ്.


മുന്പ് കെഎസ്ആർടിസി ഉൾപ്പെടെ സർവീസ് നടത്തിയിരുന്നു. നിലവിൽ യാത്ര ദുരിതത്തിനു പരിഹാരം കാണാൻ പ്രദേശവാസികളും കരിക്കോട്ടക്കരി സ്‌കൂൾ വിദ്യാർഥികളും ഒപ്പിട്ട നിവേദനം ആർടിഒക്കും ജില്ല കലക്ടർക്കും നൽകി കാത്തിരിക്കുകയാണ് പ്രദേശവാസികൾ.
സർവീസ് കാലാവധി കഴിഞ്ഞ ബസിനു കാലാവധി പുതുക്കി നൽകുക ,കെഎസ്ആർടിസി ബസ് ഉൾപ്പെടെ പുതിയ റൂട്ട് അനുവദിക്കുക എന്നിവയാണ് പരാതിയിലെ ഇവരുടെ ആവശ്യം.