ജാര്‍ഖണ്ഡിൽ നിന്നൊരു മിന്നും താരം
Tuesday, October 22, 2024 3:20 AM IST
തലശേരി: മലയാളം അത്ര വശമില്ലെങ്കിലും ജാര്‍ഖണ്ഡ് സ്വദേശിയായ സൂരജ് രവിദാസ്തലശേരിയിൽ നേടിയത് മിന്നും വിജയം. ജൂണിയര്‍ ബോയ്‌സ് വിഭാഗം 3000 മീറ്ററിലാണ് സൂരജ് ഒന്നാം സ്ഥാനം നേടിയത്. കോഴിച്ചാല്‍ എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഈ മിടുക്കൻ.മീന്തുള്ളിയിലെ ക്യാപ്റ്റന്‍ അക്കാഡമിയിൽ റിട്ട. മിലിട്ടറി ക്യാപ്റ്റന്‍ കെ.എസ്.മാത്യുവിന്‍റെ കീഴിലാണ് പരിശീലനം.

കഴിഞ്ഞ ജനുവരിയിലാണ് സൂരജ് കണ്ണൂരിലെത്തുന്നത്. 2018ല്‍ ജാര്‍ഖണ്ഡ് സ്‌പോര്‍ട്‌സ് പ്രമോഷന്‍ സൊസൈറ്റിയില്‍ പരിശീലകനായി പ്രവര്‍ത്തിക്കുമ്പോഴാണ് കെ.എസ്. മാത്യു സൂരജ് രവിദാസിനെ കണ്ടുമുട്ടുന്നത്. തുടർന്ന് മീന്തുള്ളിയില്‍ പരിശീലനം നല്‍കാന്‍ തീരുമാനിച്ചു. ജാര്‍ഖണ്ഡിലെ ഉമേഷ് രവിദാസിന്‍റെയും സംഗീത ദേവിയുടെയും മകനാണ് സൂരജ്. ക്യാപ്റ്റന്‍ അക്കാഡമിയിൽ 49 കുട്ടികളാണ് പരിശീലനം നേടുന്നത്.